കണ്ണൂർ വിമാനത്താവള പരിസരത്ത് കാമറയിൽ വന്യജീവിയെ കണ്ടില്ല
Sunday, May 5, 2024 1:43 PM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലെ വന്യജീവി സാന്നിധ്യം എന്താണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ വന്യജീവികളുടെ ദൃശ്യങ്ങളില്ല. വനംവകുപ്പ് സ്ഥാപിച്ച രണ്ട് കാമറകളും പരിശോധിച്ച് കാമറകൾ പ്രദേശത്തു നിന്നും നീക്കം ചെയ്തു.

ബുധനാഴ്ച രാത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണു വിമാനത്താവള മൂന്നാം ഗേറ്റിനു സമീപം വന്യജീവിയെ കണ്ടത്. തുടർന്നു വന്യജീവി ഏതാണെന്നു കണ്ടെത്താൻ വനം വകുപ്പ് വ്യാഴാഴ്ച രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു.

ഇന്നലെ രാവിലെ 10 ഓടെ വനംവകുപ്പ് സംഘമെത്തി നിരീക്ഷണ കാമറകൾ പരിശോധന നടത്തി. എന്നാൽ കാമറയിൽ വന്യജീവികളുടെ ദൃശ്യങ്ങൾ ഒന്നും പതിഞ്ഞിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥർ വന്യജീവിയെ കണ്ടെന്നു പറഞ്ഞതിന്‍റെ കുറച്ചകലെയായി കാട്ടിനുള്ളിൽ കണ്ട പട്ടിയുടെ ശരീരാവശിഷ്ടങ്ങളും അവിടെ തന്നെയുണ്ട്.