ടിപ്പർ, ടോറസ് ലോറികളുടെ മരണപ്പാച്ചിലിൽ ഭയന്ന് ജനങ്ങൾ
Tuesday, May 7, 2024 1:21 AM IST
ചെറുപുഴ: ടിപ്പർ, ടോറസ് ലോറികൾ കാൽനടയാത്രക്കാരുടേയും വാഹനയാത്രക്കാരുടേയും ജീവന് ഭീഷണിയാകുന്നു. രാജഗിരി കരിങ്കൽ ക്വാറിയിൽ നിന്നും ലോഡുമായി വരുന്നതും ലോഡിറക്കി അടുത്ത ലോഡെടുക്കാൻ പാഞ്ഞുപോകുന്നതുമായ ലോറികളാണ് അപകടം വരുത്തി വയ്ക്കുന്നത്. കഴിഞ്ഞമാസം 29ന് ജോലി സ്ഥലത്തേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ ടോറസ് ഇടിച്ചിട്ട് സ്കൂട്ടർ യാത്രക്കാരന്‍റെ ശരീരത്തിൽ കൂടി കയറിപ്പോകുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇതിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്പാണ് ഇന്നലെ രാവിലെ റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് കുട്ടികളെ ടിപ്പർ ലോറി ഇടിച്ചിട്ടത്.

മീന്തുള്ളിയിലെ ക്യാപ്റ്റൻ അക്കാദമിയിൽ നിന്നും കായിക പരിശീലനം നടത്തിയതിന് ശേഷം മടങ്ങുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അമിതഭാരം കയറ്റിവരുന്ന ലോറികൾ അമിത വേഗതയിലുമാണെന്ന് പരാതി നേരത്തെ ഉയർന്നിരുന്നു. ഗ്ലാസുകളിൽ കൂളിംഗ് ഒട്ടിച്ച് എസിയുമിട്ട് മൊബൈൽ ഫോണിൽ സംസാരിച്ചാണ് ടിപ്പർ ഡ്രൈവർമാരുടെ യാത്രയെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതിനെതിരേ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ട്. ലോറിക്ക് മുകളിൽ അപകടകരമായ രീതിയിൽ കല്ലുകൾ ഉയർന്നുനിൽക്കുന്നത് പതിവാണെന്നും ഓടിക്കൊണ്ടിരുന്ന ലോറികളിൽനിന്നും കല്ലുകൾ തെറിച്ചുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ലോഡുകയറ്റിക്കഴിഞ്ഞാൽ ഷീറ്റിട്ട് മൂടിവേണം കൊണ്ടുപോകാൻ എന്നാണ് നിയമം. എന്നാൽ, പലപ്പോഴും ഇതൊന്നും പാലിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പോലീസ് സ്റ്റേഷനിലെത്തി ടിപ്പർ ലോറികളുടെ നിയമ ലംഘനങ്ങൾക്കെതിരേ പരാതി നൽകി. ചെറുപുഴ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.പി. ദിനേഷിനെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ടിപ്പർ ലോറികളുടെ നിയമ ലംഘനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ശ്രദ്ധയോടയാണ് നീങ്ങുന്നതെന്നും എസ്എച്ച്ഒ ടി.പി. ദിനേഷ് പറഞ്ഞു. നിയമ ലംഘനങ്ങൾ നടത്തുന്ന ലോറികൾ റോഡിൽ തടയുമെന്നും ഒപ്പം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി പെരിങ്ങോം മണ്ഡലം പ്രസിഡന്‍റ് കെ.ജി. സന്തോഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി രാജു ചുണ്ട, മണ്ഡലം സെൽ കോ-ഓർഡിനേറ്റർ മാർട്ടിൻ സണ്ണി, ചെറുപുഴ ഏരിയ പ്രസിഡന്‍റ് മോഹനൻ പാലങ്ങാടൻ എന്നിവർ പറഞ്ഞു.