ഫണ്ടില്ല, ഇഴഞ്ഞുനീങ്ങി ഹൈടെക് ആട് ഫാം
Monday, April 29, 2024 1:55 AM IST
കാസര്‍ഗോഡ്: ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ആട് ഫാം എന്ന വിശേഷണത്തോടെ നിര്‍മാണം തുടങ്ങിയ ബേഡകത്തെ ഹൈടെക് ആട് ഫാം പദ്ധതി, ഫണ്ടില്ലാത്തതിനാല്‍ ഇഴഞ്ഞുനീങ്ങുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി വെട്ടിച്ചുരുക്കിയിട്ടും ഇതു യാഥാര്‍ഥ്യമാക്കണമെന്ന യാതൊരു ഉദ്ദേശവുമില്ലാതെയാണ് മൃഗസംരക്ഷണവകുപ്പിന്‍റെ പ്രവര്‍ത്തനം.

പ്ലാന്‍ ഗംഭീരം

2021 ഫെബ്രുവരി മൂന്നിനാണ് കൊളത്തൂര്‍ കല്ലളി കുമ്പളംപാറയിലെ 22.74 ഏക്കര്‍ സ്ഥലത്ത് അന്നത്തെ മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. നല്ലയിനം മലബാറി ആടുകളുടെ ഉത്പാദനം, പാലുത്പാദനം, മാംസോത്പാദനം, ജൈവവളം ഉത്പാദനം എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളിലേക്കുള്ള ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് സ്വകാര്യ വ്യക്തികള്‍ക്കും നല്‍കും. ആദ്യ ഘട്ടത്തില്‍ 900 പെണ്ണാടുകളെയും 100 ആണാടുകളേയും ജില്ലയിലെ ആട് കര്‍ഷകരില്‍ നിന്നുതന്നെ വാങ്ങിക്കാനാണ് പദ്ധതി.

200 ആടുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന അഞ്ചു ഷെഡുകള്‍ നിര്‍മിക്കും. ആദ്യ വര്‍ഷം ഉത്പാദിപ്പിക്കുന്ന പെണ്ണാടിന്‍ കുഞ്ഞുങ്ങളെ ബേഡഡുക്കയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി ഒരു പ്രസവത്തിന് ശേഷം കുഞ്ഞിനെ അവര്‍ക്ക് നല്‍കി അമ്മയെ തിരികെ വാങ്ങാനുള്ള പദ്ധതിയും വകുപ്പിന്‍റെ ആലോചനയിലുണ്ട്.

ഇങ്ങനെ തിരിച്ചെടുക്കുന്നവയെ ഫാമില്‍ ലഭ്യമാവുന്ന മുറയ്ക്ക് ജില്ലയ്ക്ക് പുറത്തേക്ക് കൂടി നല്‍കാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനം വിഹിതമായ 1.78 കോടി രൂപ, കാസര്‍ഗോഡ് വികസന പാക്കേജില്‍നിന്ന് 1.54 കോടി രൂപ, വകുപ്പ് വിഹിതം 63 ലക്ഷം എന്നിവയടക്കം 3.95 കോടി രൂപയുടേതാണ് പദ്ധതി.

പക്ഷേ നടന്നത്...

ഒരു വര്‍ഷം കൊണ്ട് ആരംഭിക്കുമെന്ന് പറഞ്ഞ പദ്ധതി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മാണം നടക്കാതെ വരികയും ഫാമിന്‍റെ പ്രവര്‍ത്തനം തുടങ്ങാൻ വൈകുകയും ചെയ്തതോടെ കേന്ദ്രവിഹിതം നഷ്ടമായി. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി കാസര്‍ഗോഡ് വികസനപാക്കേജില്‍ 1.53 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഫണ്ട് കുറഞ്ഞതോടെ ആയിരം ആടുകളുടെ പദ്ധതി 200 ആയി കുറഞ്ഞു. അഞ്ചു ഷെഡ്ഡുകള്‍ എന്നത് ഒറ്റ ഷെഡ്ഡ് മാത്രമായി ചുരുങ്ങി.

ആകെയുള്ളത് ഓഫീസ് കെട്ടിടം

55 ലക്ഷം രൂപ ചെലവില്‍ ഓഫീസ് നിര്‍മിച്ച ഒരു ഓഫീസ് കെട്ടിടം മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവിടെ വൈദ്യുതി കണക്ഷന്‍ ഇതുവരെ എടുത്തിട്ടില്ല. ഷെഡിന്‍റെ നിര്‍മാണം പുനരാരംഭിച്ചിട്ടുണ്ട്. ഒരു കുഴല്‍കിണര്‍ കുഴിച്ചെങ്കിലും ഇതിന് മോട്ടര്‍ പിടിപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ എത്ര വെള്ളം ഇതില്‍ നിന്ന് ലഭിക്കുമെന്നും പറയാറായിട്ടില്ല. ഒരു കുഴല്‍കിണറിലെ വെള്ളം മതിയാകില്ലെന്നും മറ്റൊരു കിണര്‍ കുഴിക്കേണ്ടിവരുമെന്നും അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.

ആടിന് തീറ്റയ്ക്കായി മുമ്പ് നൂറുകണക്കിന് പ്ലാവിന്‍തൈകള്‍ നട്ടെങ്കിലും പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കാത്തതിനാല്‍ അവയെല്ലാം കാടുകയറി നശിച്ചുപോയി. വരള്‍ച്ച രൂക്ഷമായതിനാല്‍ ഈ സമയത്ത് പുതിയത് വച്ചുപിടിപ്പിച്ചിട്ടും കാര്യമില്ല. ഫാം ഓഗസ്റ്റിൽ ആരഭിക്കണമെന്നാണ് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഷെഡ് നിര്‍മാണം ജൂലൈയോടെ പൂര്‍ത്തിയായാലും ആടുകളെ എവിടെ നിന്നു കൊണ്ടുവരുമെന്നോ കൊണ്ടുവന്നാല്‍ തന്നെ അവയ്ക്കുള്ള തീറ്റ എങ്ങനെ കണ്ടെത്തുമെന്നോ എത്ര ജീവനക്കാരെ ഇവിടെ നിയമിക്കണമെന്നോ എന്നതു സംബന്ധിച്ച് യാതൊരു ധാരണയും ഇതുവരെയും ഉദ്യോഗസ്ഥര്‍ക്കില്ല.

അനവധി മീറ്റിംഗുകള്‍

കേന്ദ്രസഹായം നിഷേധിക്കപ്പെട്ടതോടെയാണ് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ മുന്‍കൈയെടുത്ത് 2023 മാര്‍ച്ച് രണ്ടിന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചേംബറില്‍ യോഗം ചേര്‍ന്നത്.

സെപ്റ്റംബറില്‍ പദ്ധതി ആരംഭിക്കുമെന്നാണ് അന്നു മന്ത്രി അറിയിച്ചതെങ്കിലും മുടങ്ങിയ നിര്‍മാണപ്രവൃത്തി പുനരാരംഭിക്കാന്‍ പോലും സാധിച്ചില്ല. നവംബര്‍ ഒന്നിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്ന് അഞ്ചുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല.

പിന്നീട് ഒരു അസി.പ്രോജക്ട് ഓഫീസര്‍ക്ക് സ്‌പെഷല്‍ ഓഫീസറുടെ അധികചുമതല നല്‍കി മൃഗസംരക്ഷണവകുപ്പ് തടിതപ്പുകയായിരുന്നു. ഉള്‍പ്രദേശമായ കല്ലളി കുമ്പളംപാറയില്‍ നേരിട്ട് പോയി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് വാഹനസൗകര്യം പോലും ഈ ഓഫീസര്‍ക്ക് ഏര്‍പ്പെടുത്താന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല.

മാംസ സംസ്‌കരണ കോളജ്, ഹാച്ചറി യൂണിറ്റ് എന്നിവ പോലെ മൃഗസംരക്ഷണവകുപ്പിന്‍റെ മറ്റൊരു വമ്പന്‍ പദ്ധതിയാണ് കെടുകാര്യസ്ഥതയും അലസതയും മൂലം എങ്ങുമെത്താതിരിക്കുന്നത്.