കൊടുംചൂടിൽ വെന്തുരുകി ക്ഷീരമേഖല
Saturday, May 4, 2024 1:20 AM IST
കാഞ്ഞങ്ങാട്: കാർഷികമേഖലയിൽ പലവിധ പ്രശ്നങ്ങളുണ്ടായപ്പോഴും ഒരുവിധം സ്ഥിരവരുമാനം ഉറപ്പുവരുത്തിയിരുന്ന ക്ഷീരമേഖലയുടെ താളംതെറ്റിത്തുടങ്ങി‍യത് കോവിഡ് കാലത്ത് ക്ഷീരസംഘങ്ങൾ പാലെടുക്കുന്നതിന്‍റെ അളവ് കുറച്ചപ്പോഴാണ്.

അതിനുശേഷം ചർമമുഴ പോലുള്ള പുതിയ രോഗങ്ങളും ഉത്പാദനക്കുറവുമുണ്ടായി. കാലിത്തീറ്റയുടെ വിലയും അനുബന്ധച്ചെലവുകളും കുത്തനെ ഉയർന്നതോടെ ചെറുകിട ക്ഷീരകർഷകർ നഷ്ടത്തിലായി. ഇതിനെല്ലാം പിന്നാലെ ഇപ്പോൾ കൊടുംചൂടിൽ ക്ഷീരമേഖല അക്ഷരാർത്ഥത്തിൽ വെന്തുരുകുകയാണ്.

ചൂടുകാലത്ത് പാലുത്പാദനം കുറയുന്നത് മുൻവർഷങ്ങളിലുമുണ്ടായിരുന്നു. പക്ഷേ ചൂട് സഹിക്കാനാകാതെ പശുക്കൾ തളർന്നുവീഴുന്നതും മരണം തന്നെ സംഭവിക്കുന്നതും പതിവായത് ഈ വർഷമാണ്. ആയിരത്തോളം ക്ഷീരകർഷകരുള്ള കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ഇതിനകം രണ്ടു പശുക്കളാണ് ചൂടിൽ തളർന്നുവീണ് ചത്തത്.

അത്യുത്പാദന ശേഷിയുള്ള വിദേശ, ഹൈബ്രിഡ് ഇനങ്ങൾക്കാണ് ചൂട് തീരെ താങ്ങാനാകാത്തത്. വൻകിട, ഇടത്തരം ഫാമുകളിൽ ഫാനും കൂളറുമടക്കമുള്ള സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് പശുക്കളുടെ ശരീര താപനില പിടിച്ചുനിർത്തുന്നത്. ഒന്നോ രണ്ടോ പശുക്കൾ മാത്രമുള്ള ചെറുകിട കർഷകർക്ക് ഇതിനു കഴിയാത്ത നിലയാണ്.

തോടുകളും നീർച്ചാലുകളുമെല്ലാം വരണ്ടുകിടക്കുന്നതിനാൽ വെള്ളവും കിട്ടാനില്ല. നാടെങ്ങും കുടിവെള്ളക്ഷാമമുള്ളപ്പോൾ കന്നുകാലികൾക്ക് കുടിവെള്ളമെത്തിച്ചുനല്കാൻ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളോ ക്ഷീരവികസന വകുപ്പോ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.്ല ഇടയ്ക്കിടെ ശരീരം നനച്ചുകൊടുക്കാനും വെള്ളം വേണം.

ഇതിനെല്ലാം കർഷകർ തന്നെ എവിടെനിന്നെങ്കിലും വെള്ളം ചുമന്നു കൊണ്ടുവരികയേ നിർവാഹമുള്ളൂ എന്ന നിലയാണ്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെയും പഞ്ചായത്തിന്‍റെയും വിവിധ ക്ഷീരസംഘങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി യോഗവും വിളിച്ചിരുന്നു.

ക്ഷീരമേഖല നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നത്തിൽ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് ജില്ലാ ഭരണകൂടത്തിനു കീഴിൽതന്നെ അടിയന്തിരമായ ആശ്വാസനടപടികളുണ്ടാക്കണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.