അപകടം പതിയിരിക്കുന്ന അന്തര്‍ സംസ്ഥാന പാത
Friday, May 3, 2024 11:29 PM IST
തെന്മല : തിരുവനന്തപുരം -ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ അപകടം വിതയ്ക്കുന്ന നൂറിലധികം മരങ്ങളാണ് ഉള്ളത്. കൂടുതലും തെന്മല കുളത്തുപ്പുഴ പാതയില്‍ നെടുവന്നൂര്‍ക്കടവ് മുതല്‍ തെന്മല വരെയുള്ള ഭാഗത്താണ്.

അപകടാവസ്ഥയില്‍ പാതയിലേക്ക് ചാഞ്ഞും മൂട് ദ്രവിച്ചും നില്‍ക്കുന്നത് നിരവധി മരങ്ങളാണ്. മരം പാതയിലേക്ക് വീണു നിരവധി അപകടങ്ങളാണ് ഈ പാതയില്‍ ഉണ്ടായിട്ടുള്ളത്. വന്‍ അപകടങ്ങള്‍ തലനാരിഴയ്ക്ക് ഒഴിവാകുകയും ചെയ്തിട്ടുണ്ട്.

ഓഖി ആഞ്ഞടിച്ച വേളയില്‍ ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണു പ്രദേശവാസിയായ യുവാവ് മരിച്ചിരുന്നു. നിരവധി യാത്രക്കാരുമായി എത്തിയ കെഎസ്ആര്‍ടിസി ബസും കാറും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

മരങ്ങളും മരച്ചില്ലകളും വീണു വൈദ്യുതി വകുപ്പിന് ഉണ്ടായിട്ടുള്ളതും ലക്ഷങ്ങളുടെ നഷ്ടമാണ്. വലിയ മരങ്ങള്‍ വീണാല്‍ കടയ്ക്കല്‍ നിന്നോ പുനലൂരില്‍ നിന്നോ ഫയര്‍ഫോഴ്സ് സംഘം എത്തിവേണം മുറിച്ചു നീക്കാന്‍. അതുവരെ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിക്കുന്നതും സ്ഥിരം കാഴ്ചയാണ്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പാഞ്ഞെത്തുന്ന അധികാരികള്‍ ഉടന്‍ മരം മുറിച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് മടങ്ങുന്നതല്ലാതെ കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല എന്ന് ഈ പാതയിലൂടെ യാത്രചെയ്യുന്ന ഏതൊരാള്‍ക്കും മനസിലാകും. പലതവണയായി മുറിച്ചതും വീണതുമായ മരങ്ങള്‍ പോലും പാതയോരത്ത് ഇപ്പോഴും അപകടം ഉണ്ടാകും വിധം കിടപ്പുണ്ട്.
കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പടെ നിത്യവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളില്‍ ഒന്നാണ് തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാത.

അപകടാവസ്ഥയിലുള്ള മരങ്ങളും മരചില്ലകളും മുറിച്ചു നീക്കി പാതയിലൂടെ അപകട രഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

മഴയും കാറ്റും എത്തുന്നതോടെ ഇതുവഴിയുള്ള യാത്ര ഭീതിജനകമാണ്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ കൃത്യമായ ഇടപെടീല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.