കടയ്ക്ക് സമീപം ബോ ംബെന്ന് സംശയം; ജനങ്ങൾ പരിഭ്രാന്തരായി
Tuesday, May 7, 2024 11:14 PM IST
കൊട്ടിയം: കടയ്ക്ക് സമീപം ബോംബ് എന്ന് സംശയിക്കുന്ന സാധനം കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി.

നെടുമ്പന പുലിയില കിഴങ്ങുവിളമുക്കിനടുത്ത് സജീവിന്‍റെ ഉടമസ്ഥതയിലുള്ള എസ് ആർ ഗ്ലാസ്കടയ്ക്ക് പിറകിലായാണ് ഇന്നലെ രാവിലെ ബോംബ് പൊലൊരു സാധനം കാണപ്പെട്ടത്.
സജീവിന്‍റെ മാതാവ് പൊയ്കയിൽ വീട്ടിൽ സൗദമ്മാൾകടയുടെ പുറകിൽ വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ബോംബ് പൊലെ ഒരു സാധനം ഇവരുടെ കാലിൽ തട്ടിയത്.

ബാൾ പൊലെയുള്ള സാധനത്തിൽ കുക്കറിന്‍റെ വിസിൽ പൊലെ എന്തോ ഒന്ന് ഉയർന്നു നിൽക്കുന്നതിൽ സംശയംതോന്നിയ ഇവർ വീട്ടിൽ പോയ ശേഷം തിരികെ എത്തി ഇതെടുത്ത് അടുത്ത പുരയിട ത്തിലേക്ക് എറിയുകയും മകനും സിപി എം ലോക്കൽ സെക്രട്ടറിയുമായ സജീവിനെ വിവരം അറിയിക്കുകയുമായിരുന്നു. സജീവ് എത്തി ഇതെടുത്ത് പരിശോധിച്ച ശേഷം കണ്ണനല്ലൂർ പോലീസിനെവിവരം അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ കണ്ണനല്ലൂർ പോലീസ് ബോംബ് സ്ക്വാഡിനെയും, ഡോഗ് സ്ക്വാഡിനേയും വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തിപരിശോധന നടത്തുകയും ബോംബല്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതൊടെയാണ് നാട്ടുകാരുടെശ്വാസം നേരേയായത്. മുകളിൽ പോയി പൊട്ടുന്ന അമിട്ടാണ് ഇതെന്നാണ്പോലീസ് പറഞ്ഞത്. ഐസ് ക്രീം ടിന്നിൽ കുറ്റി പോലൊരു സാധനം മുകളിലേക്ക് ഉയർന്ന നിലയായിലുന്നു. വെള്ളത്തിലിട്ട് ഇതിലുണ്ടായിരുന്ന സാധനങ്ങൾ ബോംബ് സ്ക്വാഡ് നി ർവീര്യമാക്കി. സംഭവമറിഞ്ഞ് നിരവധി പേരാണ് ഇവിടെ തടിച്ചു കൂടിയത്. ഇത് ഇവിടെ എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വഷിക്കണമെന്നു കാട്ടി സിപിഎം നേതാവായ സജീവ് കണ്ണനല്ലൂർ പോലീസിൽ പരാതി നൽകി.