വഴിവിളക്ക് സ്ഥാപിച്ചതിൽ അഴിമതി വിജിലൻസ് അന്വേഷിക്കാൻ ആവശ്യം
Thursday, May 9, 2024 11:06 PM IST
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം വഴിവിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതി ഉണ്ടെന്ന് ആരോപണം. സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളിൽ വഴി വിളക്കിന്‍റെ ഭാഗമായി ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കാൻ ഒരുക്കിയിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഫ്രെയിമുകൾ കാണാനില്ല.

പഞ്ചായത്തിന് മുതൽകൂട്ടാവേണ്ട സ്വത്തുക്കളിൽപ്പെടുന്ന ഇവയെക്കുറിച്ച് പഞ്ചായത്തിന് യാതൊരു വേവലാതിയുമില്ല. ഇതിന് പിന്നിൽ ഒത്തുകളിയും വൻ തട്ടിപ്പുമാണെന്നാണ് ആരോപണം.

ചിറക്കര ഗ്രാമപഞ്ചായത്തിലെ വൈദ്യുതി പോസ്റ്റുകളിൽ വഴിവിളക്ക് ( ബൾബ് ) സ്ഥാപിക്കാനായി 12 ലക്ഷത്തിലധികം രൂപയ്ക്കാണ് കരാർ നല്കിയത്. എന്നാൽ എല്ലാ വൈദ്യുതി തൂണുകളിലും ബൾബ് ഇട്ടിട്ടില്ലെന്ന് പഞ്ചായത്ത് അംഗങ്ങൾ തന്നെ ആരോപിക്കുന്നു.

പഞ്ചായത്തിലെ കണ്ണേറ്റ വാർഡിൽ പകുതി തുണുകളിലും ബൾബ് സ്ഥാപിച്ചിട്ടില്ലെന്നും മുമ്പ് സ്ഥാപിച്ചിരുന്ന ട്യൂബ് ലൈറ്റിന്‍റെ ഫ്രെയിമുകൾ കാണാനില്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയതിന് ശേഷമേ കരാറുകാരന്‍റെ ബിൽ മാറി കൊടുക്കാവൂ എന്നും ഗ്രാമപഞ്ചായത്തംഗം ഉളിയനാട് ജയൻ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്ത് കൊടുത്തിരുന്നു.

എന്നാൽ പഞ്ചായത്ത് സെക്രട്ടറി ഈ കത്ത് മറച്ചുവച്ചു. കമ്മിറ്റിയിൽ ഹാജരാക്കിയില്ല.
കണ്ണേറ്റ വാർഡിൽ എല്ലാ തുണുകളിലും ബൾബ് സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് റ്റി. ആർ. സജില സെക്രട്ടറിയ്ക്ക് കത്ത് നല്കി. ഒരു ഗ്രാമ പഞ്ചായത്തംഗം സ്ഥലത്തുണ്ടാവുകയും സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് ഇത്തരമൊരു കത്ത് നല്കിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഈ കത്തിനെ തുടർന്ന് കരാറുകാരന്‍റെ മുഴുവൻ തുകയും പാസാക്കി കൊടുത്തു.

പഞ്ചായത്തിലെ വൈദ്യുതി തൂണുകളിൽ സ്ഥാപിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പഞ്ചായത്തിന് ആസ്റ്റിയായി മാറേണ്ട ഫ്രെയിമുകൾ കടത്തി കൊണ്ടു പോയതാര്. ആരുടെ അനുവാദത്തോടെ എന്നി ചോദ്യങ്ങളാണ് പഞ്ചായത്തിലെ ജനങ്ങൾ ഉന്നയിക്കുന്നത്.

ഇതിന് പിന്നിൽ ഭരണനേതൃത്വത്തിന്‍റേയും ഉദ്യോഗസ്ഥരുടെയും അഴിമഴിയാണെന്ന് ജനങ്ങൾ പറയുന്നു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കാനുള്ള തയാറെടുപ്പിലാണ് ചില സാമൂഹ്യ പ്രവർത്തകർ.