മഹാരാഷ്ട്രയിൽ നിന്നെത്തി മുഴുവൻ എപ്ലസും നേടി വിജയിയായി
Friday, May 10, 2024 11:08 PM IST
പരവൂർ : പത്താം ക്ലാസ് പരീക്ഷയിൽ മകൻ എല്ലാ വിഷയത്തിനും എ. പ്ലസ് നേടിയതിന്‍റെ സന്തോഷത്തിലാണ് മഹാരാഷ്ട്ര സ്വദേശികളായ അതിഥി തൊഴിലാളി കുടുംബം.

കോട്ടപ്പുറം ഇക്കരം കുഴിയിൽ ദർശൻനിവാസിൽ താമസിക്കുന്ന മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെഖർസുണ്ടി ഗ്രാമവാസികളായ പാണ്ഡുരാജ് വിദോ ബ കൊലേക്കർ -ഉഷ ദമ്പതികളുടെ മകൻ സുദർശൻ പാണ്ഡുരംഗ് കോലേക്കർ ആണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി എസ്എസ്എൽസി പരീക്ഷ വിജയിച്ചത്. നെടുങ്ങോലം ഹൈസ്കൂളിലായിരുന്നു പഠനം.

തൊഴിൽ തേടി 16 വർഷം മുമ്പാണ് പാണ്ഡുരാജ് വിദോബപരവൂരിലെത്തിയത്. ഒപ്പം ഭാര്യ ഉഷയും നാല് മാസം മാത്രം പ്രായമുണ്ടായിരുന്ന സുദർശനുമുണ്ടായിരുന്നു. ആദ്യകാലത്ത് പരവൂരിലെ ഒരു സ്വർണക്കടയിൽ ജോലി ചെയ്തു. പിന്നീട് സ്വന്തമായി ചപ്പാത്തി ബിസിനസ് ആരംഭിച്ചു.

അവധി ദിവസങ്ങളിൽ ചപ്പാത്തി ഉൽപാദനത്തിൽ സഹായിക്കാനും പോകുമായിരുന്നു.
അവധിയ്ക്ക് സ്വദേശത്തേയ്ക്ക് പോയതിനാൽ വിജയം ആഘോഷിച്ചത് ഖർ സുണ്ടിയിലായിരുന്നു. പ്ലസ് വണിന് സയൻസ് ഗ്രൂപ്പെടുത്ത ശേഷം എൻട്രൻസ് പരീക്ഷയെഴുതി എംബിബിഎസ് എടുക്കണമെന്നതാണ് സുദർശന്‍റെ ആഗ്രഹം. സഹോദരൻ സന്തോഷും നെടുങ്ങോലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.