ചികിത്സാ പിഴവ് സംഭവിച്ചെന്ന് മകൻ ആരോപിച്ച പിതാവ് മരിച്ചു
Friday, May 24, 2024 12:29 AM IST
കൊട്ടാരക്കര: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവു സംഭവിച്ചതായി രണ്ടു ദിവസം മുൻപ് മകൻ ആരോപിച്ച പിതാവ് മരിച്ചു. തൃക്കണ്ണാ മംഗൽ കലൂർ സുനിൽ ഭവനിൽ മാത്യു ജോൺ (അച്ചൻകുഞ്ഞ് - 69) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടിന് തൃക്കണ്ണാമംഗൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് തട്ടത്തു പള്ളി സെമിത്തേരിയിൽ.

മാധ്യമങ്ങൾ വഴിയും നവ മാധ്യമങ്ങളിലൂടെയുമായിരുന്നു മകൻ സുനിൽ മാത്യുവിന്‍റെ ആരോപണം. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ അഞ്ചിനാണ് മാത്യു ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ആറ് ദിവസം കഴിഞ്ഞപ്പോൾ കരളിനും വൃക്കയ്ക്കും മൂത്രത്തിലും പഴുപ്പു ബാധിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സുഖപ്പെടുത്താമെന്ന് പറഞ്ഞ് വീണ്ടും ആറു ദിവസം കൂടി കിടത്തി. നില വഷളായതിനെ തുടർന്ന് കൈയൊഴിയുകയും ഓക്സിജൻ എംഐസിയു ആംബുലൻസിൽ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയുമായിരുന്നു. ചികിത്സാ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ആദ്യം വിസമ്മതിക്കുകയും പിന്നീട് സമ്മറി പേപ്പറിനു പുറകിൽ എഴുതി നൽകുകയുമായിരുന്നു.

ഈ വിവരങ്ങളെല്ലാം കാട്ടി സുനിൽ മാത്യു മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ധനമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, എം പി എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. പരാതികൾ ഉയർന്നതോടെ ചികിത്സക്കായി വാങ്ങിയ ഭീമമായ തുക മടക്കി നൽകാമെന്ന് ആശുപത്രി മാനേജ്മെന്‍റ് സുനിൽ മാത്യുവിനെ അറിയിച്ചു. എന്നാൽ സുനിൽ മാത്യു അത് വാങ്ങാൻ തയാറായില്ല. ഭാര്യ ലിസി മാത്യു. മക്കൾ: സുനിൽ മാത്യു (ദുബായ്), സുബിൻ മാത്യു (ദുബായ്) മരുമക്കൾ: ആൻസി സുനിൽ, റ്റിൻസി സുബിൻ.