പത്തനംതിട്ടയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
Sunday, May 19, 2024 4:16 AM IST
പത്തനംതിട്ട: ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നതിനാലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

21ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

രാത്രി യാത്രകള്‍ക്ക് നിരോധനം

പത്തനംതിട്ട: അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ പത്തനംതിട്ടയിലെ മലയോര മേഖലയിൽ രാത്രികാല യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നു മുതല്‍ 23 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഗവിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഉണ്ട് .

രാത്രി ഏഴിനു ശേഷമുള്ള യാത്രകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും കളക്‌ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.

മഴ കനത്തു

പത്തനംതിട്ട: ജില്ലയിൽ മഴ കനത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. ളാഹയിൽ രണ്ടര മണിക്കൂറിനുള്ളിൽ 121 മില്ലിമീറ്റർ മഴ പെയ്തു. കോന്നയിൽ 66 മില്ലിമീറ്റർ മഴയും ലഭിച്ചു.

കിഴക്കൻ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ശബരിമല പന്പയിലടക്കം ജാഗ്രതാ നിർദേശം നൽകി. നദിയിൽ ഇറങ്ങുന്നതും സ്നാനം ചെയ്യുന്നതും ഒഴിവാക്കാൻ നിർദേശമുണ്ട്.

അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിലും നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞദിവസം കുറ്റാലത്തുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വെള്ളച്ചാട്ടങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. വനമേഖലയിലും കനത്ത മഴ പെയ്യുന്നതിനാൽ നദികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ ഹാജരാകണം

ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റ് അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ഇന്നു മുതല്‍ 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസുകളിൽ ഹാജരാകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളിലെയും പ്രാദേശിക അഥോറിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും ജില്ലാ ദുരന്തനിവാരണഅഥോറിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിലേക്കായി ഇന്നു മുതല്‍ 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തുനിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം.

വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശക്തമായ മഴയെത്തുടര്‍ന്ന് ഗവി ഉള്‍പ്പെടെ ജില്ലയിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം. കുട്ടവഞ്ചി, കയാക്കിംഗ് എന്നിവയും 23വരെ നിരോധിച്ച് ജില്ലാ കളക്‌ടര്‍ ഉത്തരവായി.