വാർധക്യം മറന്ന് അവർ ചുവടുവച്ചു, രോഗങ്ങളും പന്പ കടന്നു
Wednesday, May 22, 2024 4:42 AM IST
പുല്ലാട്: നൃത്തച്ചുവടുകളിലൂടെ വാർധക്യത്തെയും രോഗങ്ങളെയും അകറ്റാനുള്ള കൂട്ടായ്മ പുല്ലാട്ട്. ജീവിതശൈലി രോഗങ്ങളോടും ഇതര മാനസിക, ശാരീരിക അസ്വസ്ഥതകളോടും വിടപറഞ്ഞ് നൃത്തച്ചുവടുകൾ അഭ്യസിക്കാൻ താത്പര്യമുള്ളവരുടെ കൂട്ടായ്മയാണ് ഒരുങ്ങുന്നത്.
ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചവരും ജോലി ചെയ്യുന്നവരും കുടുംബിനികളുമായ വീട്ടമ്മമാരുടെ കൂട്ടായ്മയാണ് നൃത്തം അഭ്യസിച്ച് അരങ്ങേറ്റം നടത്തിയത്.

പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍ അധ്യാപിക വെണ്ണിക്കുളം സുരഭിയില്‍ ബിന്ദു കെ. നായരാണ് വനിതാ നൃത്തപഠനത്തിന് നേതൃത്വം നല്കിയത്. പ്രശസ്ത നൃത്താധ്യാപികനായ ആര്‍എല്‍വി ജയപ്രകാശ് നാരായണന്‍റെ വള്ളംകുളം-തോട്ടഭാഗത്തുള്ള ആഞ്ജനേയ നൃത്തഗുരുകുലത്തില്‍നിന്നാണ് നൃത്തം അഭ്യസിച്ചത്.

ഭരതനാട്യത്തിലാണ് അരങ്ങേറ്റം കുറിച്ചത്. നാലു വര്‍ഷം വരെ പഠിക്കേണ്ട നൃത്തം രണ്ടു വര്‍ഷം കൊണ്ട് പൂർണതയില്‍ എത്തിച്ചുവെന്നതാണ് പ്രത്യേകത. സ്‌കൂള്‍-കോളജ് കലോത്സവങ്ങളില്‍ തുടര്‍ച്ചയായി നൃത്തത്തില്‍ എ ഗ്രേഡ് ലഭിച്ച മകള്‍ പല്ലവിയുടെ പ്രോത്സാഹനമാണ് ഇത്തരം കൂട്ടായ്മയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്നു ബിന്ദു പറഞ്ഞു.

എസ്ബിഐയില്‍ അസിസ്റ്റന്‍റ് മാനേജര്‍ തസ്തികയില്‍നിന്നും വിരമിച്ച തിരുവല്ല രോഹിണിയില്‍ ശോഭ, വള്ളംകുളം-തോട്ടഭാഗം ശ്രീനിലയത്തില്‍ സുവര്‍ണ, നാറാണംമുഴി സെന്‍റ് ജോസഫ് ഹൈസ്‌കൂള്‍ അധ്യാപിക കോഴഞ്ചേരി കോനൂര്‍ വില്ലയില്‍ നിഷ കെ. തോമസ്, തിരുവല്ല ഗവ. ആശുപത്രി സ്റ്റാഫ് നഴ്‌സ് മുണ്ടിയപ്പള്ളി കൊണ്ടൂര്‍ വീട്ടില്‍ ശ്രീജല, മണ്ണടി മൃഗാശുപത്രി അസിസ്റ്റന്‍റ് ഫീല്‍ഡ് ഓഫീസര്‍ എന്‍.സി. ആര്യ,

കോഴഞ്ചേരി ആശുപത്രി ഉദ്യോഗസ്ഥ ആറന്മുള തട്ടാരേത്ത് ടി. ആര്യാദേവി, നെല്ലാട് സ്വാമീസ് മേക്കോവര്‍ സ്റ്റുഡിയോ ഉടമസ്ഥ ആശാ സുതന്‍ എന്നിവരാണ് ഗുരുവായൂര്‍ ക്ഷേത്രമതിലകത്ത് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ഔദ്യോഗിക ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും പെന്‍ഷന്‍കാലത്തെ ജീവിതം സന്തോഷപ്രദമാക്കുന്നതിനുമാണ് നൃത്തം അഭ്യസിച്ചതെന്ന് ഇവര്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. ഇവരുടെ സൗകര്യം കണക്കിലെടുത്ത് വൈകുന്നേരങ്ങളിലായിരുന്നു പരിശീലനം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ഇവര്‍ നൃത്തം അവതരിപ്പിക്കുന്നുണ്ട്.