ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
Thursday, May 23, 2024 4:16 AM IST
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി.
തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ ചൂണ്ടലിൽ സി.പി. ദാനിയേലിനെയാണ് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 3 ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണൻ ശിക്ഷിച്ച് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി. ബിന്നി ഹാജരായി.

ഭാര്യ റേച്ചൽ ഡാനിയേലി (സെലിൻ - 54)നെയാണ് 2017 ഫെബ്രുവരി 18ന് ഡാനിയേൽ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവിനെതിരേ പത്തനംതിട്ട ജെഎഫ്എം കോടതിയിൽ കേസുകൾ നൽകിയതും സെലിന്‍റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ തുകയിലെ വിഹിതം നൽകാത്തതും മറ്റും കാരണമായാണ് ഡാനിയേൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഭർത്താവിന്‍റെ നിരന്തരമർദനം കാരണം കോടതിയിൽനിന്നും 2011-12 കാലയളവിൽ രണ്ടുതവണ സെലിൻ സംരക്ഷണ ഉത്തരവ് സമ്പാദിച്ചിരുന്നു. വില്ലേജിൽ കയറരുതെന്ന് ഇയാൾക്കെതിരേ നിയന്ത്രണ ഉത്തരവും നിലനിന്നിരുന്നു. പിന്നീട് പലരും ഇടപെട്ടതുകാരണം ഇരുവരും ഒരുമിച്ചു താമസിച്ചു വരവേ ഒരാഴ്ചയ്ക്കു ശേഷമാണ് കൊലപാതകം നടന്നത്.

തണ്ണിത്തോട് എസ്ഐ ആയിരുന്ന ലീലാമ്മയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോന്നി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ. ജോസ് തുടർന്ന് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ പിടികൂടി. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.