മഴ ശക്തിപ്പെട്ടതോടെ തെറ്റുപാറ നിവാസികൾ ആശങ്കയിൽ
Thursday, May 23, 2024 4:23 AM IST
പുല്ലാട്: കാലവര്‍ഷം കനത്തതോടെ തെറ്റുപാറ നിവാസികള്‍ ആശങ്കയില്‍. കോയിപ്രം ഗ്രാമപഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ പമ്പാ ജലസേചന പദ്ധതിയുടെ കനാല്‍ കടന്നുപോകുന്ന തെറ്റുപാറ പ്രദേശത്തെ പതിനാറിലധികം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയില്‍ ജീവിക്കുന്നത്.

ഇവരുടെ വീടുകളുടെ സമീപത്തുകൂടി കടന്നുപോകുന്ന ഇരപ്പന്‍തോട് മാലിന്യവും കാടും കൊണ്ട് മൂടി ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയിൽ തോട് കവിഞ്ഞ് വെള്ളം വീടുകളിലേക്ക് കയറാൻ സാധ്യതയുണ്ട്.

കഴിഞ്ഞവര്‍ഷം തോട്ടില്‍നിന്നും വീടുകളിലേക്ക് കയറിയപ്പോള്‍ കനാലിന്‍റെ ബണ്ട് ഇടിച്ചാണ് വെള്ളം ഒഴുക്കിവിട്ടത്. തകര്‍ത്ത ബണ്ട് പുനര്‍നിർമിക്കാനും ഇതേവരെ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി വെള്ളം കയറുമ്പോള്‍ ജനപ്രതിനിധികള്‍ എത്തി പദ്ധതികള്‍ പ്രഖ്യാപിക്കുകയല്ലാതെ ഫലവത്തായി ഒന്നും നടന്നിട്ടില്ല.

തോടിന്‍റെ വീതി വർധിപ്പിച്ച് ജലമൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണതയിലെത്തിയില്ല. തുടങ്ങിവച്ച നിർമാണത്തിലെ അശാസ്ത്രീയതമൂലം കമ്പികള്‍ തെളിഞ്ഞു നില്‍ക്കുന്ന നിലയിലാണ്. ഇതിനോടൊപ്പം സമീപത്തുള്ള തെറ്റുപാറ കോളനിയിലും വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്.

മുപ്പതിലേറെ കുടുംബങ്ങളാണ് കോളനിയിലുള്ളത്. ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കുന്നതാണ് വെള്ളക്കെട്ട് കൂടാനുള്ള കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.