മഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു
Wednesday, May 22, 2024 11:26 PM IST
എടത്വ: കനത്ത മഴയെത്തുടര്‍ന്ന് പമ്പയാറ്റില്‍ ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ടയിലും കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലകളില്‍ രണ്ടു ദിവസമായി പെയ്യുന്ന മഴയാണ് പമ്പാനദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം.

മണലും എക്കലും ചെളിയുമടിഞ്ഞ് നദിയുടെ സംഭരണശേഷി ഗണ്യമായി കുറഞ്ഞതും ജലനിരപ്പ് ഉയരുന്നതിന് ആക്കം കൂട്ടുന്നു. കലങ്ങിമറിഞ്ഞ കിഴക്കന്‍ വെള്ളത്തിന്‍റെ വരവും ശക്തമായ ഒഴുക്കും ആരംഭിച്ചു. അച്ചന്‍കോവിലാറും പമ്പയാറും സംഗമിക്കുന്ന അപ്പര്‍ കുട്ടനാട്ടിലെ വീയപുരത്ത് ഇതിനോടകം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പാടശേഖര താമസക്കാരുടെ കരകൃഷി വെള്ളപ്പൊക്ക ഭീഷണിയിലാണ്. മരച്ചീനി, ഏത്തവാഴ, പച്ചക്കറി തുടങ്ങിയ വിളകള്‍ വെള്ളക്കെട്ടിലായി. മരച്ചീനി വിളവെത്തുന്നതിന് മുന്‍പേ കര്‍ഷകര്‍ പറിച്ചുതുടങ്ങി.

പള്ളിപ്പാട് ചെന്നിത്തല പ്രദേശങ്ങളിലെ നെല്‍കൃഷി വിളവെടുപ്പ് ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. മാന്നാര്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന മേല്‍പ്പാടം, പാവുക്കര, കൊടവള്ളാരി പാടശേഖരങ്ങളിലെ വിളവെടുത്ത നെല്ല് പത്തുദിവസം സംഭരണത്തിനു കാത്തു കിടക്കുകയാണ്.

കാലവര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദുരിത ജീവിതവും ആരംഭിച്ചു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്രാപിച്ചാല്‍ ദിവസത്തിനുള്ളില്‍ കുട്ടനാട് മുങ്ങാന്‍ സാധ്യതയുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രൂക്ഷമായ പ്രതിസന്ധിയും നേരിടേണ്ടി വരും. തീരത്തെ വീടുകളിലേക്കും വെള്ളപ്പൊക്ക ഭീഷണിയാണ്. തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം കടലിലേക്ക് ഒഴുക്കി വിടുകയും കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ തടസപ്പെട്ടു കിടക്കുന്ന നീരൊഴുക്ക് പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ കുട്ടനാട്ടുകാര്‍ക്ക് അല്പമെങ്കിലും ആശ്വസിക്കാന്‍ വകയുള്ളൂ. ഇതിനായി സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മുന്‍കൈ എടുക്കണമെന്നാണ് കുട്ടനാട്ടുകാരുടെ ആവശ്യം.