കാറ്റിൽ മരം കടപുഴകി; പാഴ്മരം ഭീഷണിയായ നിലയിൽ
Wednesday, May 22, 2024 11:26 PM IST
എടത്വ: റോഡിൽനിന്ന മരം കാറ്റിൽ കടപുഴകി വീണ് നെറ്റ്‌വേലി തകർന്നു. സമീപത്തെ വൻപാഴ്മരം ഭീഷണിയായ നിലയിൽ. എടത്വ- തകഴി സംസ്ഥാന പാതയിൽ കേളമംഗലം ഗ്യാസ് ഏജൻസിയുടെ പഴയ ഗോഡൗണിന് സമീപം നിന്ന പാഴ്മരം കടപുഴകി വീണ് വെൺമേലിൽ കറിയാച്ചന്‍റെ നെറ്റ്‌ വേലിയും അനുബന്ധ പൈപ്പുകളും തകർന്നു.

ഇന്നലെ രാവിലെ വീശിയടിച്ച കാറ്റിലാണ് മരം കടപുഴകി വീണത്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ മരത്തോട് ചേർന്നു നിന്ന മരം കാറ്റിൽ റോഡിനു കുറുകെ വീണിരുന്നു. തകഴി ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്.

ഇന്നലെ കടപുഴകി വീണ മരം മുറിച്ചു മാറ്റണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വനം വകുപ്പിന്‍റെ അനുമതി ഇല്ലാത്തതിനാൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് മുറിച്ചുമാറ്റാൻ കഴിഞ്ഞിരുന്നില്ല.

കടപുഴകിവീണ മരത്തിനു സമീപത്തു നിൽക്കുന്ന വൻ പാഴ്മരം കാറ്റിൽ ചെരിഞ്ഞ നിലയിലാണ്. മരത്തിന്‍റെ ചുവടുഭാഗം ദ്രവിച്ച അവസ്ഥയിലെത്തി. ഏതുനിമിഷവും മരം കടപുഴകി വീഴാൻ സാധ്യതയുണ്ട്. ഈ മരം കടപുഴകി വീണാൽ വെൺമേലിൽ ചാക്കപ്പന്‍റെ മതിലും ഗെയിറ്റും കര കൃഷിയും നശിക്കും.

എടത്വ ജംഗ്ഷനിൽനിന്ന മരത്തിന്‍റെ ചില്ലകൾ കാറ്റിൽ അടർന്നു വീണു. ഓട്ടോസ്റ്റാൻഡിനു സമീപത്തുനിന്ന മരച്ചില്ലയാണ് അടർന്നു വീണത്. ഈ സമയം സ്റ്റാൻഡിൽ ഓട്ടോ പാർക്ക് ചെയ്യുകയും റോഡിലൂടെ മറ്റ് വാഹനങ്ങൾ സഞ്ചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അപകടം സംഭവിച്ചില്ല.

മരങ്ങൾ
മുറിച്ചുമാറ്റണം

അമ്പലപ്പുഴ: അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് അപകടം സംഭവിക്കാതിരിക്കാൻ ഈ മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്.

പ്രസ്തുത മരങ്ങൾ മുറിച്ചുമാറ്റാത്ത പക്ഷം ഇതിൻമേലുണ്ടാകുന്ന നഷ്ടത്തിനു മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.