മഴക്കാലത്തെ മറന്ന് നഗരസഭകൾ; ജനങ്ങൾ മഴക്കെടുതിയിൽ
Wednesday, May 22, 2024 11:26 PM IST
ആലപ്പുഴ: ആലപ്പുഴ, ചേർത്തല നഗരസഭകളുടെ കീഴിൽ വരുന്ന റോഡുകളും തോടുകളും മഴക്കാലക്കെടുതിയിൽ ജനങ്ങളെ വലയ്ക്കുന്നു. ആലപ്പുഴയിൽ കാലവര്‍ഷത്തിന് മുമ്പേ റാണിതോടും ഷഡാമണിതോടും ശുചിയാക്കാത്തത് നഗരത്തെ വെള്ളപ്പൊക്ക ഭീതിയിലാക്കുന്നു. മഴക്കാലത്തിനു മുന്നോടിയായി തോടുകളുടെ ശുചീകരണത്തിന് 52 ലക്ഷം രൂപ വിനിയോഗിക്കാന്‍ നഗരസഭയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയെങ്കിലും റാണിതോടിന്‍റെയും ഷഡാമണിതോടിന്‍റെയും കാര്യത്തില്‍ ടെണ്ടര്‍ ഘട്ടത്തിലേയെത്തിയുള്ളൂ.

നഗരസഭയുടെ ടെണ്ടര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ എത്തിയാല്‍ തന്നെ, കാലവര്‍ഷത്തിന് മുമ്പ് പോളവാരി തോടുകളിലെ നീരൊഴുക്ക് എങ്ങനെ സുഗമമാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയവുമില്ല.

നഗരഹൃദയവും കളക്ടറേറ്റും റെയില്‍വേ സ്റ്റേഷനുമുള്‍പ്പെടെ നഗരത്തിലെ ഒരു ഡസനോളം വാര്‍ഡുകളിലെ വെള്ളപ്പൊക്കക്കെടുതികള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നത് റാണിതോടും ഷഡാമണിതോടുമാണ്. കൃത്യമായ മുന്നൊരുക്കങ്ങളോടെ സമയബന്ധിതമായി കാര്യങ്ങൾ തീർത്തിരുന്നുവെങ്കിൽ ഈ പ്രയാസങ്ങൾ ഉണ്ടാകില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബജറ്റിൽ പറഞ്ഞ
ഫണ്ട് എവിടെ?

കാലവര്‍ഷത്തിനു മുന്നോടിയായി തോടുകളുടെ ശുചീകരണത്തിന് വാര്‍ഡിന് 1 ലക്ഷം രൂപവീതവും വാര്‍ഡ് ശുചീകരണത്തിന് 30,000 രൂപ വീതവും അനുവദിക്കാറുണ്ട്. എല്ലാ മാര്‍ച്ചിലും തോട് ശുചീകരണത്തിനുള്ള തുക വകയിരുത്തി ജില്ലാആസൂത്രണസമിതിയുടെ അംഗീകാരത്തോടെ ചെലവിടുന്നതായിരുന്നു പതിവ്. അത്തരം പതിവ് തെറ്റിയത് എവിടെ?

നഗരസഭ, ശുചിത്വമിഷന്‍, എന്‍എച്ച്എം എന്നിവിടങ്ങളില്‍ നിന്നാണ് വാര്‍ഡ് ശുചീകരണന്നിനുള്ള രൂപ അനുവദിക്കേണ്ടത്. എന്നാല്‍, ഇതില്‍ നഗരസഭയുടെയും ശുചിത്വമിഷന്‍റെയും വിഹിതം മാത്രമാണ് അക്കൗണ്ടുകളിലെത്തിയത്. എന്‍എച്ച്എമ്മില്‍ നിന്നുള്ള വിഹിതത്തിന്‍റെ കാര്യത്തിലും തീരുമാനമാനമായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ തിരക്കിനിടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തോട് ശുചീകരണത്തിനുള്ള തുക വകയിരുത്താന്‍ ശ്രദ്ധിക്കാതെ പോയതാണ് ഇത്തവണ വിനയായത്.

നഗരത്തിലെ മുഴുവന്‍ വെള്ളവും കടലിലേക്കു പോകുന്നത് ചെറുതും വലുതുമായ നിരവധി തോടുകളിലൂടെയാണ്. അതിനാല്‍ അരലക്ഷംരൂപ വീതം ഈ വാര്‍ഡുകളിലേക്ക് സ്‌പെഷല്‍ ഫണ്ടായി അനുവദിച്ചിരുന്നതും ഇത്തവണ ഉണ്ടായില്ല.

എഎസ് കനാൽ
എന്ന നാണക്കേട്

മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ചേര്‍ത്തല നഗരസഭാ അധികൃതര്‍ നഗരത്തിലെ എഎസ് കനാലിലേക്ക് നോക്കുന്നത് സംഗതി നാണക്കേടാണ്. എഎസ് കനാല്‍ക്കരയിലൂടെ പോകുന്നവര്‍ മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന കനാലില്‍ മാസങ്ങളായി നിറഞ്ഞുകിടക്കുന്ന മാലിന്യംനീക്കിയിട്ടില്ല. മഴ പെയ്തതോടെ മാലിന്യത്തിന്‍റെയും ചെളിയുടെയും ദുര്‍ഗന്ധമാണ് പരിസരത്തെങ്ങും. സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും രോഗഭീതി പരത്തുകയാണ് മാലിന്യവാഹിനിയായ കനാല്‍.

കനാലിന്‍റെ സമീപത്തായി സെന്‍റ് മേരീസ് സ്‌കൂള്‍, സ്വകാര്യബസ് സ്റ്റാന്‍ഡ്, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും ദുര്‍ഗന്ധം പരക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളും ദുരിതം അനുഭവിക്കേണ്ടിവരും. വേനല്‍ക്കാലത്ത് ജലനിരപ്പു താഴ്ന്നപ്പോള്‍ മാലിന്യം നീക്കാന്‍ അധികൃതര്‍ തയാറായില്ലെന്ന ആരോപണം ശക്തമാണ്. സമീപത്തു താമസിക്കുന്നവര്‍ക്ക് വീടിന്‍റെ വാതിലും ജനാലകളും തുറന്നിടാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഒന്നരവര്‍ഷം മുന്‍പ് സെന്‍റ് മേരീസ് പാലം നിര്‍മാണത്തിന്‍റെ ഭാഗമായി കനാലിനു കുറുകെ പൈപ്പ് സ്ഥാപിച്ച് ബണ്ട് നിര്‍മിച്ചിരുന്നു. പൈപ്പില്‍ ചെളിയും മാലിന്യവും നിറഞ്ഞ് ജലം ഒഴുകിപ്പോകാതെ വന്നതോടെ ബണ്ടിനു സമീപവും മാലിന്യം നിറഞ്ഞുകിടക്കുകയാണ്.

ആഞ്ഞിലിപ്പാലത്തിനു സമീപം മുതല്‍ വേമ്പനാട് കായല്‍ വരെ ബന്ധപ്പെട്ടുകിടക്കുന്ന ഭാഗത്താണ് കൂടുതലും ദുരിതം. നഗരസഭ പരിധിയില്‍ വാര്‍ഡ് തലത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തിയിട്ടും കനാല്‍ വൃത്തിയാക്കാനുള്ള നടപടിയുണ്ടാകാത്തതില്‍ വ്യാപാരികളും സമീപവാസികളും പ്രതിഷേധത്തിലാണ്.

കരാറുകാരന്‍ പ്രവൃത്തി
ഏറ്റെടുത്തെന്ന് കെ.കെ. ജയമ്മ

ആലപ്പുഴ: തോടുകളുടെ ശുചീകരണത്തിനു മുന്തിയ പരിഗണനയാണ് ആലപ്പുഴ നഗരസഭ നല്‍കുന്നത്. ഇതിനായി കഴിഞ്ഞ ഒരുവര്‍ഷത്തിനകം ഒരുകോടി രൂപയുടെ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ ഒരുലക്ഷം രൂപ വീതം വാര്‍ഡുതല ശുചീകരണത്തിനായി ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇതിന് 52 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരുന്നത്. പദ്ധതി ഭേദഗതിയുടെ ഘട്ടത്തില്‍ 50 ലക്ഷം രൂപ വീണ്ടും വകയിരുത്തി.

നഗരത്തിലെ 12 വാര്‍ഡുകളിലൂടെ ഒഴുകുന്ന റാണി, ഷഡാമണി തോടുകളുടെ ശുചീകരണത്തിനായി മാത്രം 25 ലക്ഷം രൂപയും നഗരസഭ വകയിരുത്തിയിരുന്നു. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ മാതൃകാ പെരുമാറ്റച്ചട്ടം വന്നതുമൂലം കാലതാമസം ഉണ്ടായെങ്കിലും കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ട്.

കെ.കെ. ജയമ്മ
ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍

മഴക്കാലപൂർവ ശുചീകരണം നേരത്തെ
ചെയ്തെന്ന് ഷേര്‍ളി ഭാര്‍ഗവന്‍
ചേര്‍ത്തല നഗരസഭയില്‍ മുന്നൂറോളം പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ഒന്നടങ്കം 11 കിലോമീറ്ററോളം വരുന്ന റോഡുകള്‍ വൃത്തിയാക്കി. രണ്ട് ടൺ മാലിന്യം നീക്കി. നഗരം കേന്ദ്രീകരിച്ച് 18നും 35 വാര്‍ഡുകളിലുമായി 19നും ശുചീകരണം നടത്തി. കനത്തമഴയില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാനാണ് മഴക്കാലപൂർവ ശുചീകരണം നേരത്തെ തന്നെ നടത്തിയത്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ കൺട്രോൾ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ഹെല്പ് ലൈൻ സഹായകരമാകുന്നതാണ്. നഗരസഭാകേന്ദ്രത്തിലെ ഗതാഗത ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി സെന്‍റ് മേരീസ് പാലത്തിന്‍റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കും. അതിനായി സ്ഥലം എംഎല്‍എ മുഖേന മുഖ്യമന്ത്രിതലത്തില്‍വരെ ബന്ധപ്പെടുകയും എത്രയും വേഗം സെന്‍റ് മേരീസ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്.
ഷേര്‍ളി ഭാര്‍ഗവന്‍
ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍