പതിനാലു വയസുകാരന് ക്രൂരമർദനം: പോലീസ് നടപടി എടുത്തില്ലെന്നു പരാതി
Wednesday, May 22, 2024 11:26 PM IST
കായംകുളം: നിർധന കുടുംബത്തിലെ പതിനാലുകാരനെ ബി ജെപി പ്രാദേശിക നേതാവ് ക്രൂരമായി മർദിച്ചതായി പരാതി. ബന്ധുക്കൾ പരാതി നൽകിയിട്ടും പോലീസ് കേസെടുത്ത് നടപടി സ്വീകരിക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായി ബന്ധുക്കളുടെ ആരോപണം.

കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് വി.എസ്. നിവാസിൽ ഷാജി- ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫി(14)ക്കാണ് ക്രൂരമായ മർദനമേറ്റത്. ബിജെ പി പ്രാദേശിക നേതാവ് കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ്‌ എന്നയാളാണ് മർദിച്ചതെന്ന് ബന്ധുക്കൾ പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞു.

നിർധന കുടുംബത്തെ സഹായിക്കാൻ ഒരു വീട്ടിൽനിന്നു ഇവർക്ക് നൽകിയ ആക്രി സാധനങ്ങൾ വിൽക്കാൻ ഷാഫിയും പത്തുവയസുള്ള സഹോദരനും കൂടി സൈക്കിളിൽ പോകുമ്പോൾ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വഴിയിൽ തടഞ്ഞുനിർത്തി കുട്ടികളെ ചോദ്യം ചെയ്ത മനോജ് ഷാഫിയെ സൈക്കിളിൽ നിന്നു ചവിട്ടി താഴെയിടുകയും തുടർന്ന് മർദിക്കുകയും ചെയ്തതായാണ് പരാതി.

മർദനത്തെത്തുടർന്ന് രാത്രിയിൽ കുട്ടിയുടെ കഴുത്തിൽ വേദന കൂടിയതോടെ ബന്ധുക്കൾ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനെത്തുടർന്ന് ഷാഫിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം.