മഴക്കെടുതി മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ: വകുപ്പുതല യോഗം 28ന്
Wednesday, May 22, 2024 11:26 PM IST
ചെങ്ങന്നൂർ: കാലവർഷക്കെടുതിയെ നേരിടാൻ വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ. ഇതുമൂലം ഒറ്റമഴയിൽത്തന്നെ റോഡുകളിൽ വെള്ളക്കെട്ടായി. മാസങ്ങൾക്കു മുൻപ് റോഡുയർത്തിപ്പണിത ചെറിയനാട് അടിപ്പാതയിൽ വീണ്ടും വെള്ളക്കെട്ടായി. മഴ വെള്ളം ഒഴുകിപ്പോകാൻ ഓടയില്ലാത്തതാണു കാരണം. തിരുവൻവണ്ടൂർ പഞ്ചായത്തിൽ വെള്ളം ഒഴുകിപ്പോകേണ്ട ചെറുതോടുകളും കൈവഴികളും വീണ്ടെടുക്കാനായില്ല. യന്ത്രമുപയോഗിച്ചു വൃത്തിയാക്കേണ്ട ഏഴുതോടുകൾ പഞ്ചായത്തിലുണ്ട്. ഒന്നും വൃത്തിയാക്കിയിട്ടില്ല. ചെറുകിട ജലസേചന വകുപ്പാണ് വൃത്തിയാക്കേണ്ടത്. ഇതിനു ഫണ്ട് അനുവദിച്ചിട്ടില്ല. പഞ്ചായത്ത് തനതു ഫണ്ടുപയോഗിച്ച് ചെറിയ തോടുകൾ വൃത്തിയാക്കാൻ തുടങ്ങിയെങ്കിലും മഴതടസമായി. പാണ്ടനാട് പഞ്ചായത്തിൽ പമ്പാനദിയുടെ തീരമിടിയൽ രൂക്ഷമായി തുടരുകയാണ്. കിഴക്കൻ വെള്ളം എത്തിത്തുടങ്ങുമ്പോൾ പിന്നെയും വർധിക്കും.

ചെങ്ങന്നൂർ താലൂക്കിൽ വെള്ളപ്പൊക്കം രൂക്ഷമായി ബാധിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ തോടുകളുടെ വൃത്തിയാക്കലും പ്രതിസന്ധിയാണ്. ഉപ്പുകളത്തിൽ തോട്, വരട്ടാർ തുടങ്ങിയവയുടെ ശുചീകരണം എങ്ങുമെത്തിയില്ല. നീരൊഴുക്ക് സുഗമമാക്കുന്ന ചെറിയ തോടുകൾ തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗിച്ച് കഴിഞ്ഞദിവസം വൃത്തിയാക്കാൻ തീരുമാനിച്ചെങ്കിലും മഴ തടസമായി.