അമ്പലപ്പുഴയിൽ അവയവദാന കൈമാറ്റ മാഫിയ സജീവമാകുന്നു
Wednesday, May 22, 2024 11:26 PM IST
അന്പലപ്പുഴ: അവയവദാന കൈമാറ്റത്തിന്‍റെ ഞെട്ടിക്കുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ അത് ജില്ലയിലും നടക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നു. ഇത്തരം അനധികൃത അവയവദാന കൈമാറ്റ മാഫിയകളുടെ സാന്നിധ്യം അമ്പലപ്പുഴയിലും സജീവമാകുന്നു.

ഇതെല്ലാം പാവപ്പെട്ടവരുടെ ദാരിദ്ര്യത്തെയും ബാധ്യതകളെയും മുതലെടുത്ത് തടിച്ചുകൊഴുക്കുമ്പോൾ കണ്ണടച്ച് അധികൃതർ. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ തീരദേശ വാർഡുകളായ 14, 15 വാർഡുകൾ കേന്ദ്രീകരിച്ചാണ് വൃക്ക മാഫിയ സജീവമായിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഈ വാർഡുകളിലെ 20 ഓളം നിർധനരായ മത്സ്യത്തൊഴിലാളി വനിതകളാണ് ഇതിന് ഇരകളായിരിക്കുന്നത്. പെൺമക്കളുടെ വിവാഹം, വീടുനിർമാണം എന്നിവയ്ക്കുപണം കണ്ടെ ത്തുന്നതിനുവേണ്ടിയാണ് സ്ത്രീകൾ വൃക്കകൾ വിൽക്കുന്നത്. ഇവരുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് ഇടനിലക്കാർ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.10 ലക്ഷത്തിൽപ്പരം രൂപ അവയവദാനത്തിനായി ഇടനിലക്കാർ വാഗ്‌ദാനം ചെയ്യാറുണ്ടെങ്കിലും വ്യക്ക നൽകിയശേഷം ഇവരുടെ കൈകളിൽ ലഭിക്കുന്നത് പലപ്പോഴും ആറും ഏഴും ലക്ഷം രൂപ മാത്രമാണ്.
നിയമപരമല്ലാത്ത ഇടപാട്

തൃശൂർ, എറണാകുളം, കോഴിക്കോട് കേന്ദ്രികരിച്ചുള്ള വമ്പൻ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടക്കുന്നത്. അവയവദാനത്തിനായി പഞ്ചായത്തംഗത്തിന്‍റെ സാക്ഷ്യപത്രവും ആവശ്യമാണ്. നിയമപരമല്ലാത്ത ഈ ഇടപാടിന് പഞ്ചായത്തംഗങ്ങൾ സാക്ഷ്യപത്രവും നൽകാറുണ്ട്. അമ്പലപ്പുഴയിൽ പോലീസ് സ്റ്റേഷന് തൊട്ടരികിലാണ് ഈ അനധികൃത അവയവദാനക്കച്ചവടം നടക്കുന്നത്.

എന്നിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഏജന്‍റുമാര്‍ മുഖേന വന്‍തുക മുടക്കി, രോഗികള്‍ക്കായി അവയവങ്ങള്‍ വാങ്ങുന്നവരും ചതിക്കപ്പെടുന്നവരും നിരവധിയാണ്. വിവിധ ഭാഗങ്ങളില്‍ വളരെ വിപുലമായ അവയവ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജില്ലയിലും സജീവമാകുന്നുവെന്നാണ് വാർത്തകൾ കാണിക്കുന്നത്. ആരോഗ്യവകുപ്പും ഇതിനു നേരെ കണ്ണടയ്ക്കുകയാണ്. പണം വാങ്ങി അവയവം നൽകുന്നത് നിയമവിരുദ്ധമായിട്ടും ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കച്ചവടത്തിന്
വഴിമാറുന്നു

മരണം മുന്നില്‍ കാണുന്ന വ്യക്തിയെ സംബന്ധിച്ച് അവയവദാനം മഹത്തായ കാര്യമാണ്. എന്നാല്‍, ഇതിനു പിന്നിൽ നടത്തുന്ന കൊള്ള അവയവദാനത്തിന്‍റെ മഹത്വത്തെ തന്നെ ഇല്ലാതാക്കുന്നു. ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിൽനിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് വൻ തുകയാണ് നൽകുന്നതെന്നും സൂചനയുണ്ട്.

അന്പലപ്പുഴയിൽ രേഖാമൂലം ആരും പരാതി നൽകാത്തതു കൊണ്ട് കേസെടുത്ത് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടാണ് പോലീസിനുള്ളത്.

എങ്കിലും നേരത്തേ രഹസ്യാന്വേഷണ വിഭാഗം ഇതിനെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ഇവയെല്ലാം കടലാസിലൊതുങ്ങി. അപകടം സംഭവിച്ചോ മറ്റു ഗുരുതരാവസ്ഥയിലോ ആശുപത്രികളിൽ എത്തുന്ന രോഗിയെ രക്ഷിക്കുന്നതിനേക്കാള്‍ കൊല്ലുന്നതിന് ആശുപത്രികള്‍ തിടുക്കം കാണിക്കുന്നത് ഈ കച്ചവടത്തിലെ ലാഭത്തിൽ കണ്ണുവച്ച്. തങ്ങളുടെ പ്രിയപ്പെട്ടയാൾ മറ്റുള്ളവരിലൂടെ ജീവിക്കുമെന്ന ആശ്വാസത്തിൽ ബന്ധുക്കൾ അവയവദാനത്തിന് തയാറാകുന്നു.

അവയവദാനത്തിനായി സമ്മതം വാങ്ങിയെടുത്താല്‍ പിന്നെ അയാളുടെ ശരീരത്തില്‍നിന്നും ഉപയോഗപ്രദമായ അവയവങ്ങള്‍ മാറ്റുന്നു. ബന്ധങ്ങളുടെ ഊഷ്മളത കച്ചവടത്തിനു വഴിമാറു കയാണ്.