മെഡി. കോളജ് സംഭവം: ഡിഎംഒയുടെ റിപ്പോർട്ട് തേടി മന്ത്രി വീണാ ജോർജ്
Wednesday, May 22, 2024 11:26 PM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കേളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാപ്പിഴവിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഒ ഡോ. ജമുനാ വർഗീസിനോട് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

വീഴ്ചകളോടൊപ്പം പരിഹാര നിർദേശത്തോടെയുള്ള അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

ഡോക്ടർമാരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടാവാൻ പാടില്ല. രോഗികളോട് ഇടപെടുമ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. ജാഗ്രത പുലർത്തിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി ഇന്നലെ തിരുവനന്തപുരത്ത് വിളിച്ച ഉന്നതതലയോഗത്തിൽ പങ്കെടുത്ത ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവർക്ക് താക്കീത് നൽകി.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്നുണ്ടായ അണുബാധയിൽ പുറക്കാട് കരൂർ തൈവേലിക്കകം ജെ. അൻസാറിന്‍റെ ഭാര്യ ഷിബിന (31) മരിച്ചത് കഴിഞ്ഞ 28നായിരുന്നു.

അടിക്കടി വണ്ടാനം മെഡിക്കൽ കോളജിന്‍റെ പ്രവർത്തനത്തിലെ താളപ്പിഴവിൽ ചർച്ച ചെയ്യാൻ എച്ച്. സലാം എംഎൽഎ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം ഇന്നലെ വിളിച്ചിരുന്നു. മന്ത്രിയുടെ യോഗത്തിൽ യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർ സമർപ്പിച്ച റിപ്പോർട്ട് ചർച്ചക്കെടുത്തില്ലെന്നാണ് അറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്.