കുട്ടനാട് വെള്ളത്തിൽ മുങ്ങിയിട്ടും തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചില്ല
Thursday, May 23, 2024 11:18 PM IST
അമ്പലപ്പുഴ: കുട്ടനാട് വെള്ളത്തിൽ മുങ്ങിയിട്ടും തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചില്ല. ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശമാകെ വെള്ളത്തിലായി. സാധാരണ കാലവർഷ ആരംഭത്തിനു മുന്നോടിയായാണ് തോട്ടപ്പള്ളി പൊഴി മുറിക്കുന്നത്. എന്നാൽ, ഇത്തവണ കാലവർഷത്തിനു മുൻപുതന്നെ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ ഏതാനും ദിവസമായി കനത്ത മഴ തുടരുകയാണ്. ഈ മഴയിൽ കുട്ടനാട് പ്രദേശമാകെ വെള്ളത്തിലായി. തോട്ടപ്പള്ളി പൊഴി മുറിച്ചെങ്കിൽ മാത്രമേ ഈ ദുരിതത്തിന് പരിഹാരമാകൂ.

സ്പിൽവേ ഷട്ടറിൽ 1.6 ഘന അടി ഉയരത്തിൽ വെള്ളം ഉയർന്നാൽ മാത്രമേ പൊഴി മുറിക്കാൻ കഴിയൂ എന്ന നിലപാടിലാണ് ജലസേചന വകുപ്പ്. നിലവിൽ 1.2 ഘന അടി ഉയരത്തിൽ വെള്ളമേ ഉള്ളൂവെങ്കിലും കുട്ടനാട് ദുരിതത്തിലാണ്. സ്പിൽവേയുടെ 7 ഷട്ടറുകൾ തുറന്നെങ്കിലും പൊഴി മുറിക്കാത്തതിനാൽ കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുകിത്തുടങ്ങിയിട്ടില്ല. തന്മൂലം കുട്ടനാട്ടിൽ ദുരിതം തുടരുകയാണ്.

പൊഴി മുറിക്കാൻ ജലസേചന വകുപ്പ് ഇന്നലെയാണ് കരാർ ക്ഷണിച്ചത്. ഇനി ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾ കഴിഞ്ഞ് പൊഴി മുറിക്കുമ്പോൾ കുട്ടനാട് വീണ്ടും വെള്ളത്തിലാകും. ഇത് കണക്കിലെടുത്ത് അടിയന്തരമായി പൊഴി മുറിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.