മഴ ശക്തമായതോടെ ചേർത്തല വെള്ളക്കെട്ട് ഭീഷണിയിൽ
Thursday, May 23, 2024 11:18 PM IST
ചേര്‍ത്തല: മഴ ശക്തമായതോടെ താലൂക്ക് വെള്ളക്കെട്ട് ഭീഷണിയില്‍. നിലവില്‍ 1800 ഓളം വീടുകള്‍ ഗുരുതരമായ വെള്ളക്കെട്ട് ഭീഷണിയിലാണ്. രണ്ടുദിവസങ്ങളിലായി ചേര്‍ത്തലനഗരം, എഴുപുന്ന, അരൂര്‍ എന്നിവിടങ്ങളിലായി നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളും നീരൊഴുക്കു തടസമായ ഇടങ്ങളിലുമാണ് വെള്ളക്കെട്ടു ശക്തമായിരിക്കുന്നത്. വെള്ളം ഒഴുക്കി വിടുന്നതിനുള്ള ശ്രമങ്ങള്‍ പ്രദേശവാസികള്‍ നടത്തുന്നുണ്ടെങ്കിലും പൂര്‍ണമായി വിജയിച്ചിട്ടില്ല.

ചേര്‍ത്തല നഗരത്തിലും തണ്ണീര്‍മുക്കം, പട്ടണക്കാട്, വയലാര്‍, ചേര്‍ത്തല തെക്കു പഞ്ചായത്തുകളിലും പല പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്. തുറവൂര്‍ തെക്കു വില്ലേജില്‍ മത്സ്യപ്പാടം കവിഞ്ഞൊഴുകി പ്രദേശത്തെ വീടുകളില്‍ വെള്ളംകയറി. ചേര്‍ത്തല നഗരസഭ പത്താം വാര്‍ഡില്‍ ലക്ഷ്മിപറമ്പി വിജയന്‍റെ വീടിന്‍റെ അടുക്കള കനത്തമഴയില്‍ ഇടിഞ്ഞുവീണു. മഴയും വെള്ളക്കെട്ടും ശക്തമായതോടെ റവന്യുവകുപ്പിന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.