ഒഴുകിയെത്തുന്ന വെള്ളത്തിൽ മുങ്ങി പുറക്കാട് പഞ്ചായത്ത്
Thursday, May 23, 2024 11:18 PM IST
അന്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുറിക്കൽ മറന്നു. കിഴക്കൻ വെളളത്തിന്‍റെ വരവും തുടർച്ചയായി പെയ്യുന്ന മഴയും ദേശിയപാത വികസനത്തിന്‍റെ ഭാഗമായി നിർമിച്ച കാനപൂർത്തിയാക്കാത്തതിനാലും ഒഴുകിയെത്തുന്ന വെള്ളം പുറക്കാട് പഞ്ചായത്തിന്‍റെ കിഴക്കൻ മേഖല വെള്ളകെട്ടിൽ. പുറക്കാട് പഞ്ചായത്തിന്‍റെ വിവിധ വാർഡുകളിലായി 200 വീടുകളാണ് കടുത്ത വെള്ളക്കെട്ടിലായിരിക്കുന്നത്. ഗ്രേസിംഗ് ബ്ലോക്ക്, അപ്പാത്തിക്കരി, മണക്കൽ, കൊച്ചുപുത്തൻക്കരി തുടങ്ങിയ പാടശേഖരങ്ങളുടെ പുറംബണ്ടിലും പടിഞ്ഞാറെ ക്കരകളിലുമായി താമസിക്കുന്ന കുടുംബങ്ങളാണ് വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നത്.  

  ദേശീയപാത വികസനത്തിന്‍റെ ഭാഗമായി നിർമാണം നടക്കുന്ന കാനയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ഇരച്ചുകയറിയാണ് പുറക്കാട് പഞ്ചായത്തിന്‍റെ 4,5,11,14,18 വാർഡുകളിലെ 100 വീടുകൾ വെള്ളത്തിലായത്. ഇടവിട്ടുള്ള കാനയുടെ നിർമാണമാണ് വെള്ളം വീടുകളിലേക്ക് ഇരച്ചുകയറാൻ കാരണം. പാടശേഖരങ്ങളിലെ മോട്ടോറുകൾ പ്രവർത്തിപ്പിച്ചാണ് വെളളക്കെട്ടിന് പരിഹാരം കണ്ടെത്തിയിരുന്നത്.