സർക്കാർ ഓഫീസ് പരിസരം സാമൂഹ്യവിരുദ്ധരുടെ താവളം
Sunday, June 15, 2025 2:47 AM IST
അമ്പലപ്പുഴ: സർക്കാർ ഓഫീസ് പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു താഴെ പ്രവർത്തിക്കുന്ന പൊതുമരാമത്ത് ബ്രിഡ്ജസ് ഡിവിഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ഓഫീസ് പരിസരമാണ് മദ്യപാനികളും സാമൂഹ്യവിരുദ്ധരും കൈയടക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസമായി സൂപ്രണ്ടിംഗ് എൻജിനിയർ ഓഫീസിനു മുന്നിൽ മലമൂത്ര വിസർജനം ചെയ്യുന്നത് പതിവായിരിക്കുകയാണ്. രാവിലെ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ എത്തുമ്പോൾ ഓഫീസിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. ഓഫീസിന് മുൻവശം വൃത്തിയാക്കിയ ശേഷമാണ് അകത്തു കയറുന്നത്. ഇത് നിത്യസംഭവമായതോടെ പലതവണ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയെങ്കി ലും ഫലമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു.

അമ്പലപ്പുഴ പോലീസ് സ്റ്റേഷനു തൊട്ടടുത്താണ് ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന ഇവിടം സാമൂഹിക വിരുദ്ധ കേന്ദ്രമായി മാറിയിട്ടും പോലീസ് തിരിഞ്ഞുനോക്കിയിട്ടില്ല. രാത്രി കാല പട്രോളിംഗ് ശക്തമാക്കിയാൽ ഓഫീസ് പരിസരത്തെ മദ്യപാനവും സാമൂഹികവിരുദ്ധ പ്രവർത്തനവും ഒഴിവാക്കാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്.