ഇലക‌്ഷന്‍ പെരുമാറ്റച്ചട്ടം ബോട്ട്‌ ജെട്ടിയിലെയും ജലപാതയിലെയും പോള നീക്കത്തിനു തടസം
Wednesday, May 1, 2024 6:45 AM IST
ചങ്ങനാശേരി: ബോട്ട്‌ജെട്ടിയിലും ജലപാതയിലും പോള തിങ്ങി വളരുന്നു. ബെട്ട്‌ജെട്ടിക്കുളത്തിലും വെട്ടിത്തുരുത്തുവരെയുള്ള ജലപാതയിലുമാണ് പോള തിങ്ങി വളരുന്നത്. ഇത് ബോട്ട് ഗതാഗതത്തെ ബാധിക്കുന്നു. ബോട്ടുകളുടെ പ്രെപ്പല്ലറില്‍ പോളയും വേരും കുടുങ്ങുന്നതുമൂലം കേടുപാടുകള്‍ സംഭവിക്കുന്നതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഫണ്ട് അനുവദിക്കാനാവാത്തതാണ് പോളവാരി നീക്കുന്നതിനു തടസമായി നില്‍ക്കുന്നത്. കാലവര്‍ഷം എത്തുന്നതിനുമുമ്പ് പോളവാരല്‍ നടന്നില്ലെങ്കില്‍ ബോട്ട് ഗതാഗതത്തെ കാര്യമായി ബാധിക്കാനിടയുണ്ട്. രാവിലെ 9.15നും ഉച്ചയ്ക്ക് 12.30നും ആലപ്പുഴയിലേക്കും രാവിലെ 7.45ന് കാവാലത്തേക്കുമാണ് ചങ്ങനാശേരിയില്‍നിന്നു ബോട്ട് സര്‍വീസുള്ളത്.

ബോട്ട്‌ജെട്ടിക്കുളത്തിന്‍റെ സംരക്ഷണ ഭിത്തി വാഹനം ഇടിച്ചു തകര്‍ത്ത നിലയിലാണ്. ഇത് സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്ക് അപകട ഭീഷണിയാണ്. സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു ബോട്ട്‌ജെട്ടിയിലേക്കുവന്ന അരഡസനോളം വാഹനങ്ങള്‍ മുന്‍കാലങ്ങളില്‍ ബോട്ട്‌ജെട്ടിക്കുളത്തിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.