ഏറ്റുമാനൂർ-നീണ്ടൂർ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
Saturday, May 18, 2024 6:48 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ - നീണ്ടൂർ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാകുന്നു. കോട്ടമുറി ജംഗ്ഷനും ഐടിഐക്കും ഇടയിലായാണ് വെള്ളക്കെട്ട്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും.

കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും വെള്ളക്കെട്ടിലൂടെയുള്ള യാത്ര ദുഷ്ക്കരമാണ്. ഇരുചക്രവാഹനങ്ങൾ വെള്ളക്കെട്ടിൽ നിന്നു പോകുന്നതും പതിവാണ്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തുള്ള വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം തെറിച്ചു വീഴുന്നു. കാൽനട യാത്രക്കാരുടെമേൽ വെള്ളവും ചെളിയും ചിതറി തെറിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.

റോഡ് ആധുനിക രീതിയിൽ പുനർനിർമിച്ചപ്പോൾ താഴ്ന്നുകിടന്നിരുന്ന ഈ ഭാഗം ഉയർത്തിയിരുന്നില്ല. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ റോഡിലെ വെള്ളം ഒഴുക്കിവിടാൻ മാർഗം കാണാതെ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.

മുമ്പ് റോഡിനോട് ചേർന്ന് ഉണ്ടായിരുന്ന കാനയിലൂടെ വെള്ളം സ്വാഭാവികമായി ഒഴുകിപ്പോയിരുന്നതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ ഈ കാന അപ്രത്യക്ഷമായിരിക്കുന്നു. വെള്ളം ഒഴുകിപ്പോകാൻ മാർഗം കണ്ടെത്താതെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകില്ല.