പുറപ്പുഴ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനം തുടങ്ങി
Saturday, May 18, 2024 3:36 AM IST
പുറപ്പുഴ: മഴക്കാല രോഗ പ്രതിരോധത്തിനുള്ള കർമപദ്ധതികൾ നടപ്പാക്കി പുറപ്പുഴ പഞ്ചായത്തും സാമൂഹ്യാരോഗ്യ കേന്ദ്രവും. ഇതിന്‍റ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം, വാർഡുതല ശുചിത്വ സമിതികളുടെ പ്രവർത്തനം വഴി രോഗ പകർച്ചാസാധ്യത മുൻകൂട്ടി കണ്ടെത്തിയുള്ള പ്രതിരോധ പ്രവർത്തനം,

ഉറവിട നിർമാർജനം, സ്ഥാപനങ്ങളിലും ഭക്ഷണവിൽപ്പന ശാലകളിലും പരിശോധനയും നിരീക്ഷണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് ആഴ്ച തോറും നിരീക്ഷണവും നടത്തും.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ഹോട്ടലുകൾ, ആക്രി കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഹെൽത്ത് സൂപ്പർവൈസർ കെ.ടി.സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർ വി.എ.ജിനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

പോരായ്മകൾ പരിഹരിക്കണമെന്ന് കാണിച്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.രമ്യ ജോർജ് അറിയിച്ചു.