അവഗണനയിൽ ഞറുക്കുറ്റി-കാരുപ്പാറ റോഡ്
Wednesday, May 22, 2024 4:02 AM IST
തൊടുപുഴ: ഞറുക്കുറ്റി -കാരുപ്പാറ ബൈപാസ് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പുനർനിർമാണത്തിനു നടപടിയില്ല. നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. ഒട്ടേറെ വീട്ടുകാരുടെ ഏക ആശ്രയമായ റോഡ് ഇപ്പോൾ കാൽനട യാത്രപോലും സാധ്യമല്ലാത്തവിധം തകർന്നിരിക്കുകയാണ്.

തൊടുപുഴ നഗരസഭയുട പന്ത്രണ്ടാം വാർഡിലൂടെ കടന്നുപോകുന്ന കോടിക്കുളം പഞ്ചായത്തിന്‍റെയും അതിർത്തി പങ്കിടുന്നുണ്ട്. ദിനംപ്രതി സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

ഞറുക്കുറ്റി ഭാഗത്തുനിന്നു വെസ്റ്റ് കോടികുളം റൂട്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാമെന്നതിനാൽ സ്വകാര്യവാഹനങ്ങൾ ഈ റോഡാണ് കൂടുതലായി ആശ്രയിക്കുന്നത്. റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇരുചക്ര വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണെന്നു നാട്ടുകാർ പറഞ്ഞു.

കാലവർഷം ആരംഭിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതപൂർണമാകും. ഇതിനു മുന്നോടിയായി റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.