കട്ടപ്പന ഇരുപതേക്കർ പാലം നിർമാണം അനിശ്ചിതത്വത്തിൽ
Wednesday, May 22, 2024 4:02 AM IST
കട്ടപ്പന: നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന 20 ഏക്കർ പാലത്തിന്‍റെ നിർമാണം അനിശ്ചിതത്വത്തിൽ.

ഹൈവേയുടെ രണ്ടാം റീച്ച് നിർമാണം മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. അതിൽ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിൽ ഉൾപ്പെട്ടതാണ് ഇരുപതേക്കർ പാലം.

നിർമാണത്തിനുള്ള നടപടിക്രമങ്ങളും കണക്കെടുപ്പുകളും എല്ലാം നടന്നെങ്കിലും പാലം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനായി കുടുംബത്തിന് സ്ഥലം നഗരസഭ നൽകിയെങ്കിലും വീട് വെക്കാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്.

അതേ സമയം മലയോര ഹൈവേയുടെ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിന്‍റെ നിർമാണ കാലാവധി പൂർത്തിയാകാറായതിനാൽ ഇനി ഈ ഘട്ടത്തിൽ നിർമാണം നടക്കുകയില്ല എന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള മലയോര ഹൈവേയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. നിർമാണ കാലാവധിയും ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകും. എന്നാൽ 20 ഏക്കർ പാലത്തിന്‍റെ നിർമ്മാണം ഇനി പുളിയന്മല -കട്ടപ്പന റീച്ചിലെ നടക്കു എന്നാണ് വിവരം.