ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി
Wednesday, May 22, 2024 4:02 AM IST
പാമ്പാടുംപാറ: പാമ്പാടുംപാറയില്‍ ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ കുരിശുമല പളിയാംകുടി കാര്‍ത്തിക് - അനിത ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ അതിഥി ആണ് മരിച്ചത്. ഇരട്ടകളില്‍ മറ്റേയാള്‍ ആണ്‍കുഞ്ഞാണ്.

സംഭവം സംബന്ധിച്ച് അനിത പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ രണ്ട് കുട്ടികള്‍ക്കും പാല്‍ നല്‍കി ഉറക്കാന്‍ കിടത്തിയിരുന്നു. ഉറക്കം കഴിഞ്ഞ് ഏഴരയോടെ ഇവര്‍ ഉണര്‍ന്നു. എന്നാല്‍ പെട്ടെന്ന് അതിഥി കരയുകയും പിന്നീട് ശബ്ദമില്ലാതെയാകുകയും തുടര്‍ന്ന് ചലനം കുറയുകയും ചെയ്തു.

ഇതോടെ അനിത അമ്മ ഈശ്വരിയെ ഫോണില്‍ വിളിക്കുകയും ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ പാമ്പാടുംപാറ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് കമ്പംമെട്ട് എസ്ഐ എസ്. അശോകന്‍, എഎസ്ഐ ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകല എന്നിവര്‍ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

മൃതദേഹം ഇന്നു പോലീസ് ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിയുടെ പിതാവ് കാര്‍ത്തിക് ബൈക്ക് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.