ആദിവാസി കുടുംബത്തിന്‍റെ സമരം താത്കാലികമായി അവസാനിപ്പിച്ചു
Wednesday, May 22, 2024 4:13 AM IST
ഉപ്പുതറ: ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടുപണിയാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുല്ല ആദിവാസി കുടിയിലെ വലിയ മൂഴിക്കൽ രാജപ്പനും ഭാര്യ ലൈലാമ്മയും കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ തുടങ്ങിയ കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ന് ആരംഭിച്ച സമരം രാത്രി ഏഴോടെയാണ് അസാനിപ്പിച്ചത്.

23ന് ചേരുന്ന ഫോറസ്റ്റ് റൈറ്റ്സ് കമ്മിറ്റിയിൽ പ്രശ്നം പരിഹരിക്കാമെന്ന ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവർ നൽകിയ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് ഉപ്പുതറ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചത്.

മുല്ല ആദിവാസി കുടിയിലെ രണ്ടിടത്ത് ഇവർക്ക് സ്ഥലമുണ്ട്. ഇവിടെ വീട് വയ്ക്കാനായിരുന്നു തീരുമാനം. ഇതിനുഉള രേഖകളും നൽകിയതോടെ ആദ്യ ഗഡു 90,000 രൂപയും അനുവദിച്ചു കിട്ടി. എന്നാൽ രണ്ടു സ്ഥലങ്ങളും വീടുവയ്ക്കാൻ അനുയോജ്യമല്ലാത്ത സ്ഥിതി വന്നു. മണ്ണുമാന്തി യന്ത്രവും മറ്റു സാമഗ്രികളും എത്തിക്കുന്നതിലും അസൗകര്യം നേരിട്ടു. ഇതുകാരണം കിഴുകാനത്തെ സ്ഥലത്ത് വീടുവയ്ക്കാൻ തീരുമാനിച്ചു.

എന്നാൽ ഈ ഭൂമിക്ക് വനാവകാശ നിയമപ്രകാരമുള്ള രേഖയില്ലാത്തതിനാൽ വനം വകുപ്പ് അനുമതി നിഷേധിച്ചു. തുടർന്നാണ് ഇവർ പ്രതിഷേധവുമായി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. റേഞ്ച് ഓഫീസർ എത്തിയ ശേഷം തിങ്കളാഴ്ച പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിൽ അന്നവർ തിരിച്ചു പോയി. എന്നാൽ വനനിയമവുമായി ബന്ധപ്പെട്ട് ഒരു രേവയും ഇല്ലാത്തതിനാൽ പുതിയ സ്ഥലത്ത് വീടുവയ്ക്കാനുള്ള അപേക്ഷ പരിഗണിക്കാൻ കഴിയില്ലന്ന് റേഞ്ച് ഓഫീസർ അറിയിച്ചതോടെ രാജപ്പനും ഭാര്യയും സമരം തുടങ്ങുകയായിരുന്നു.

അതിനിടെ സ്ഥലത്തു വന്ന ഉപ്പുതറ എസ്ഐ സലിം രാജ്, പഞ്ചായത്തംഗം സജിമോൻ ടൈറ്റസ് എന്നിവർ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് കെ. ജേക്കബ് സ്ഥലത്തു വന്ന് ഇടുക്കി വൈൽഡ് ലൈഫ് വാർഡനുമായി ബന്ധപ്പെട്ട് 25ന് ചേരാനിരുന്ന എഫ്ആർസി 23ന് ചേരാൻ തീരുമാനിക്കുകയും അന്ന് അനുകൂല തീരുമാനം ഉണ്ടാക്കാമെന്ന് ഇവർക്കു ഉറപ്പുനൽകുകയും ചെയ്തു.

തുടർന്നാണ് ഇവർ സമരം അവസാനിപ്പിച്ചത്. പരിഹാരം ഉണ്ടായില്ലെങ്കിൽ വനം വകുപ്പ് ഓഫീസിനു മുന്നിൽ മരണം വരെ സമരം നടത്തുമെന്ന് രാജപ്പനും ഭാര്യയും പറഞ്ഞു.