പ്രതിഷേധവും ഫലം കണ്ടില്ല: ജൽജീവൻ പദ്ധതി ഇഴഞ്ഞു തന്നെ
Monday, April 29, 2024 4:31 AM IST
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ജൽജീവൻ പദ്ധതി വേഗത്തിലാക്കി കുത്തിപ്പൊളിച്ച റോഡരികുകൾ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഫലം കണ്ടില്ല. റോഡിന്‍റെ രണ്ട് അരികിലും മെറ്റലുകൾ നിരത്തിയിട്ടും അനുബന്ധ ജോലികൾ തീരാനുണ്ടെന്ന പേരിൽ ടാറിംഗ് ചെയ്യുന്നില്ലെന്നാണ് പരാതി.

ജലജീവന്‍ മിഷൻ പദ്ധതിക്കായി ചാലക്കൽ പകലമറ്റം മുതൽ തോട്ടുംമുഖം വരെയാണ് പ്രവർത്തികൾ നടക്കുന്നത്. റോഡിന്‍റെ ഇരുവശവും കുഴിച്ചുള്ള പൈപ്പിടൽ ജോലികൾ പൂർത്തിയായിട്ടുണ്ട്. അനുബന്ധ പ്രവർത്തികൾക്കായി കുഴിച്ച ഭാഗങ്ങളിൽ അഞ്ചും ആറും പ്രാവശ്യമാണ് കുഴിച്ചു കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പൈപ്പിടുന്നതിനു വേണ്ടി താഴ്ത്തിയ ചാലക്കൽ പകലമറ്റം മുതലുള്ള ഭാഗത്തെ റോഡിന്‍റെ ഇരുവശവും വലിയ മെറ്റൽ കഷണങ്ങൾ പാകിയിട്ട് ആഴ്ചകളായി. ഇതു കാരണം ഇരുചക്ര യാത്രികരാണ് എറെ ബുദ്ധിമുട്ടുന്നത്.

പലപ്പോഴും മെറ്റൽ കഷണങ്ങളിൽ വാഹനങ്ങൾ കയറിയുള്ള അപകടങ്ങളും പതിവായിട്ടുണ്ട്. ഈ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലുവ പൗരാവകാശ സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പല പ്രതിഷേധ സമരങ്ങളും നടത്തിയെങ്കിലും ഇതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഏറ്റവും കൂടുതൽ ഗതാഗത തിരക്കുള്ള ഈ റോഡിലെ അവസ്ഥ കണ്ടില്ലെന്ന മട്ടിലാണ് അധികൃതരെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം ആരംഭിക്കാനും സ്കൂൾ തുറക്കാനും ഒരു മാസം മാത്രം ശേഷിക്കെ ഇപ്പോഴും ജലമിഷൻ പദ്ധതി പ്രവർത്തികൾ ഇഴഞ്ഞ് നീങ്ങുകയാണ്.