കെനിയൻ പൗരൻ പിടിയിലായ സംഭവം: കൊക്കെയ്ൻ കൊണ്ടുവന്നത് ആർക്കു വേണ്ടി ?
Monday, April 29, 2024 4:48 AM IST
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ കെനിയൻ പൗരനിൽ നിന്നു പിടികൂടിയ ഏഴു കോടിയുടെ കൊക്കെയ്ൻ ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചു.

കെനിയൻ പൗരനായ കരിഞ്ചാ മിഷാലാണ് കഴിഞ്ഞദിവസം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസിന്‍റെ പിടിയിലായത്. ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.

കൊച്ചിയിൽ വിതരണം ചെയ്യാനാണ് വിദേശത്ത് നിന്ന് കൊക്കെയിൻ എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. എന്നാൽ ഇതാർക്കു വേണ്ടിയെന്നത് കണ്ടെത്താൻ ഇനിയുമായിട്ടില്ല.

മയക്കുമരുന്ന് കടത്തിലെ കാരിയറാണ് കെനിയൻ പൗരനെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. 668 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 50 ക്യാപ്സൂളുകളാണ് ഇയാളുടെ ശരീരത്തിനുള്ളിൽ നിന്നു കണ്ടെത്തിയത്.

എത്യോപ്യയിൽ നിന്നു മസ്കറ്റ് വഴി എത്തിയ ഇയാൾ കഴിഞ്ഞ 19നാണ് വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. എന്നാൽ ഒരാഴ്ച നീണ്ട ശ്രമത്തിനൊടുവിലാണ് മയക്കുമരുന്ന് പൂർണമായും വയറ്റിൽ നിന്ന് പുറത്തെടുക്കാനായത്. പ്രത്യേക കവറിലാക്കി ക്യാപ്സ്യൂൾ രൂപത്തിൽ കൊക്കെയ്ൻ ഇയാൾ വിഴുങ്ങുകയായിന്നു.

ഇയാൾ താമസിക്കുന്ന ഹോട്ടലിൽ കൊക്കെയ്ൻ കൈപ്പറ്റാൻ ഒരാൾ എത്തുമെന്ന് മാത്രമാണ് മയക്കുമരുന്ന് കൊടുത്തുവിട്ടവർ പറഞ്ഞതെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.