മാലിന്യം തള്ളിയത് കാമറയിൽ പതിഞ്ഞു; മാലിന്യം വീട്ടിലെത്തിച്ച് പഞ്ചായത്ത്
Tuesday, April 30, 2024 2:05 AM IST
കോതമംഗലം: ചാക്കിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയവരെ കാമറയുടെ സഹായത്തോടെ പിടികൂടി. നിക്ഷേപിച്ച മാലിന്യം തിരികെ വീട്ടിലെത്തിച്ചു. ആയക്കാട് മരോട്ടിച്ചോടിന് സമീപം മിനി എംസിഎഫിന് സമീപത്ത് മാലിന്യം കുമിഞ്ഞു കൂടിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെടുകയും മാലിന്യം നീക്കി ശുചീകരണ പ്രവർത്തനം നടത്തുകയും ചെയ്തു. തുടർന്ന് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചു. മാത്രമല്ല മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീണ്ടും ഇതേ സ്ഥലത്ത് മാലിന്യം തള്ളിയത്.

മാലിന്യം തള്ളിയ രണ്ടുപേരുടെ ചിത്രങ്ങൾ കാമറയിൽ പതിഞ്ഞതോടെ ഇവരെ പഞ്ചായത്ത് അധികൃതർ തിരിച്ചറിയുകയും അവരുടെ വീടുകളിൽ നിക്ഷേപിച്ച മാലിന്യം തിരിച്ചെത്തിക്കുകയും ചെയ്യുകയായിരുന്നു. പ്രസിഡന്‍റ് ജെസി സാജുവിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ജീവനക്കാരും ഹരിതകർമ സേനാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.