അനധികൃത മണ്ണെടുപ്പ് : പള്ളിമുകൾ കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമമെന്ന്
Tuesday, April 30, 2024 6:32 AM IST
കിഴക്കമ്പലം: പള്ളിക്കര പള്ളിമുകൾ പട്ടികജാതി കോളനി പ്രദേശത്തെ ഇരുവശങ്ങളിലെയും അനധികൃത മണ്ണെടുപ്പും നിർമാണ പ്രവർത്തനങ്ങളും കോളനി നിവാസികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായെന്ന് കോളനി നിവാസികൾ ആരോപിച്ചു.

കോളനിയിലേക്കുള്ള റോഡരികിൽ ആഴ്ചകളായി മണ്ണെടുപ്പ് തുടരുകയാണ്. ഇതിനെതിരേ കോളനി നിവാസികൾ കളക്ടർക്കും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കോളനിക്ക് മറുവശത്തെ മാഞ്ചേരിക്കുഴി റോഡരികിലെ ഉയർന്ന പ്രദേശവും ഇതിനോടകം മണ്ണിടിച്ച് കൊണ്ടുപോയിട്ടുണ്ട്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് പള്ളിമുകൾ കോളനി. പള്ളിക്കര കനാലിൽ വെള്ളമെത്തിയാൽ അവ സംഭരിച്ചാണ് കോളനിയിലേക്ക് പമ്പ് ചെയ്യുന്നത്. മണ്ണെടുപ്പ് തുടർന്നാൽ ഈ പ്രദേശത്ത് കടുത്ത വരൾച്ച നേരിടുമെന്ന് കോളനി നിവാസികൾ ആശങ്കപ്പെടുന്നു.

ഇതിനു സമീപത്തെ ചായ്ക്കോത്തു മലയുടെ ഒരു ഭാഗം മണ്ണെടുത്തതിലൂടെ വർഷങ്ങളായി ഇവിടെ ദുരന്തേ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ പെയ്യുമ്പോൾ ഈ കോളനിയിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്. കോളനി പ്രദേശത്ത് അനധികൃത നടപടികൾ നടക്കുമ്പോൾ ജനപ്രതിനിധികൾ തിരിഞ്ഞു നോക്കാറില്ലെന്നും കോളനി നിവാസികൾ പറയുന്നു.