ആലുവയിൽ ഓട്ടോറിക്ഷകൾ അനവധി; ഓടാനില്ല ഒന്നുപോലും!
Tuesday, April 30, 2024 6:32 AM IST
ആലുവ: കൊച്ചി മെട്രോ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സന്ധ്യ കഴിഞ്ഞാൽ ഓട്ടോ റിക്ഷകൾ ലഭിക്കുന്നില്ലെന്ന് പരാതി. ദേശീയപാതയിലും മാർത്താണ്ഡവർമ പാലത്തിലും ഗതാഗതക്കുരുക്ക് എന്ന പേരിലാണ് ഓട്ടോറിക്ഷകൾ പോകാൻ മടിക്കുന്നതെന്നാണ് ആക്ഷേപം. ഇത്‌മൂലം തോട്ടക്കാട്ടുകര, പറവൂർ കവല, ദേശം, നെടുമ്പാശേരി വിമാനത്താവളം തുടങ്ങിയ മേഖലകളിലേക്ക് പോകേണ്ടവരാണ് ഏറെ കഷ്ടപ്പെടുന്നത്.

ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് തുടങ്ങിയെന്ന വിവരം ലഭിച്ചാൽ ഉടൻ തന്നെ ഓട്ടോറിക്ഷകൾ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് മാറിപ്പോകുന്നതായാണ് യാത്രക്കാർ പറയുന്നത്.

കുറച്ചു നാൾ മുമ്പ് തോട്ടക്കാട്ടുകരയിലേക്ക് പോകാനായി ഓട്ടോറിക്ഷയിൽ കയറിയ അമ്മയെയും കുഞ്ഞിനെയും ഒട്ടോറിക്ഷയിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ മോട്ടോർ വകുപ്പ് നടപടിയെടുത്തിരുന്നു. ഇതിനെ തുടർന്ന് കുറച്ചുനാൾ ഓട്ടോറിക്ഷകൾ യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഓടിയിരുന്നു.

മെട്രോ സ്റ്റേഷന് സമീപം നാല് ഓട്ടോ സ്റ്റാൻഡുകളാണ് ഉള്ളത്. മേൽപ്പാലത്തിനടിയിലെ തണലിലാണ് ഭൂരിഭാഗവും കിടക്കുന്നത്. വിവിധ യൂണിയനുകളിലായി 200 ഓട്ടോറിക്ഷകൾ ഉണ്ടെന്നാണ് സംഘടനാ നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ ഇവിടെനിന്നും പുറപ്പെടുന്ന ഓട്ടോറിക്ഷകൾ യാത്രചെയ്യാൻ സ്ഥലം, ദൂരം എന്നിവയിൽ ഉപാധികൾ വയ്ക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.