മദ്യപാനത്തിനിടെ വഴക്ക് : തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു
Tuesday, April 30, 2024 6:32 AM IST
കളമശേരി: മദ്യപാനത്തിനിടെ ഉണ്ടായ വഴക്കിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു. വിടാക്കുഴ കോളപ്പാത്ത് വീട്ടിൽ സുനിലാ (45)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു വഴക്കും അടിപിടിയും. കൂട്ടുകാരൻ അയ്യപ്പനുമൊത്ത് സുനിൽ വീട്ടിൽ മദ്യപിക്കുകയായിരുന്നു. ഈ സമയം അയ്യപ്പന്‍റെ 15 വയസുള്ള മകൻ ഇവരുടെ ഇടയിലേക്ക് വന്ന് മദ്യപാനം ചോദ്യം ചെയ്തു.

ദേഷ്യം പൂണ്ട സുനിൽ വീട്ടിൽ കിടന്നിരുന്ന പിക്കാസിന്‍റെ പിടികൊണ്ട് അയ്യപ്പന്‍റെ മകനെ അടിച്ചു. ഇത് കണ്ട അയ്യപ്പൻ പിക്കാസ് കൊണ്ട് സുനിലിന്‍റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അടിയേറ്റ സുനിൽ കുറേയേറെ നേരം വീട്ടിൽ കിടന്നു. മദ്യപിച്ച് കിടക്കുകയാണെന്ന് സമീപവാസികൾ കരുതി. വിവരം അറിഞ്ഞെത്തിയ കളമശേരി പോലീസ് സുനിലിനെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കിണർ പണിക്കാരനായ സുനിലിനൊപ്പം പലപ്പോഴും അയ്യപ്പനും ജോലിക്ക് പോയിരുന്നു. സുനിൽ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ . അയ്യപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.