കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അക്കൗണ്ട് വിവരങ്ങള്‍ ‌ഇഡിക്ക് മുന്നില്‍ ഹാജരാക്കി
Tuesday, April 30, 2024 6:32 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)മുമ്പാകെ ഹാജരാക്കി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് രേഖകൾ കൈമാറിയത്. ഇന്നലെ എം.എം. വര്‍ഗീസിനെ 10 മണിക്കൂറോളം ചെയ്ത ശേഷം വിട്ടയച്ചു. ഇഡി പറഞ്ഞ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കേസ് അന്വേഷണത്തിനായി സഹകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞു.

അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും ഇഡി വിളിച്ചതു കൊണ്ടാണ് താന്‍ വന്നതെന്നും എന്തിനാണ് വിളിച്ചതെന്ന് ഇഡിയോട് ചോദിക്കണമെന്നുമാണ് രാവിലെ ഹാജരാകാനെത്തിയപ്പോള്‍ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞത്. കരുവന്നൂര്‍ ബാങ്കിനു പുറമെ തൃശൂര്‍ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഎമ്മിന് അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച വിരങ്ങള്‍ കൈമാറണമെന്ന് നേരത്തെ ഇഡി അറിയിച്ചപ്പോഴും നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് വര്‍ഗീസ് സ്വീകരിച്ചത്.

അന്വേഷണത്തോട് സഹകരിക്കാത്ത പക്ഷം ചോദ്യം ചെയ്യല്‍ തുടരാനും കൂടുതല്‍പ്പേരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനുമാണ് ഇഡിയുടെ നീക്കം. കേസുമായി ബന്ധപ്പെട്ട് മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.