കെ സ്മാര്‍ട്ടില്‍ വിവരങ്ങളില്ല; ലൈസന്‍സ് പുതുക്കാനാകാതെ വ്യാപാരികള്‍
Tuesday, April 30, 2024 6:32 AM IST
കൊച്ചി: കെട്ടിടനികുതി സംബന്ധിച്ച രേഖകള്‍ കെ സ്മാര്‍ട്ടില്‍ അപ്‌ലോഡ് ചെയ്യാന്‍ കാലതാമസം നേരിടുന്നതിനാല്‍ ലൈസന്‍സ് പുതുക്കാനാകാതെ വ്യാപാരികള്‍. യഥാസമയം ലൈസന്‍സ് പുതുക്കാനാകാത്തതിനാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫീസ്‌കൂടി അടയ്‌ക്കേണ്ടി വരികയാണെന്നും ഇത് ഇരട്ടി സാമ്പത്തികബാധ്യതയാണ് വരുത്തിയിരിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ കൊച്ചി കോര്‍പറേഷന്‍റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കെ സ്മാര്‍ട്ട്. കൃത്യസമയത്ത് സേവനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ദുരിതം ഇരട്ടിയാക്കുന്നുവെന്ന് കെ സ്മാര്‍ട്ടിനെതിരെ ആക്ഷേപം വ്യാപാകമാകുന്നതിനിടെയാണ് ലൈസന്‍സ് പുതുക്കല്‍ ശ്രമങ്ങളും വിഫലമാകുന്നതായി വ്യാപാരികളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ ബില്‍ഡിംഗ് ടാക്‌സ് കെ സ്മാര്‍ട്ടിലൂടെ അടയ്ക്കുന്നതിനും സാങ്കേതികമായ തടസങ്ങള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് പലരും നേരിട്ടാണ് വ്യാപാരികള്‍ കെട്ടിടനികുതി അടച്ചത്. ഇതിനു ശേഷമാണ് ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക. എന്നാല്‍ ബില്‍ഡിംഗ് ടാക്‌സ് അടച്ചതിന്‍റേതായ വിവരങ്ങള്‍ കെ സ്മാര്‍ട്ടില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്തത് ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ അവതാളത്തിലായിരിക്കുകയാണെന്ന് കോര്‍പറേഷന്‍ പ്രതിപക്ഷ കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ പറഞ്ഞു.

ജൂണ്‍ 30 വരെയാണ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സമയം നീട്ടി നല്‍കിയിരിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നതിനാല്‍ ഇനി ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസത്തെ ഫീസ് മുന്‍കൂറായി നല്‍കണം. സര്‍ക്കാര്‍ സംവിധാനത്തിലെ പിഴവു മൂലം തങ്ങള്‍ അമിതഭാരം പേറേണ്ടിവരുന്നത് നീതികേടാണെന്നാണ് വ്യാപാരികളുടെ പരാതി.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സിഎസ്എംഎലിന്‍റെ ഇ ഗവേണന്‍സ് ഘടകത്തില്‍ നിന്ന് 23 കോടി രൂപ ചെലവാക്കിയാണ് കെ സ്മാര്‍ട്ട് സോഫ്ട് വെയര്‍ വികസിപ്പിച്ചെടുത്ത് കേരളം മുഴുവന്‍ വിതരണം ചെയ്തത്. കൊച്ചി നഗരത്തിന്‍റെ വികസനത്തിനായി മാത്രം ഉപയോഗിക്കാന്‍ കേന്ദ്രം അനുവദിച്ച തുകയാണ് സംസ്ഥാനത്തിന് മുഴുവനുമായി ചെലവഴിച്ചത്. എന്നാല്‍ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെ സ്മാര്‍ട്ട് കാര്യക്ഷമമായി ഉപയോഗിക്കുമ്പോള്‍ പണം മുടക്കിയ കൊച്ചി നഗരസഭയ്ക്ക് ഇതുകൊണ്ട് പ്രയോജനവും ലഭിക്കുന്നില്ല.