ഭൂമിക്കടിയിലൂടെ വലിച്ച വൈദ്യുത കേബിള്‍ കത്തിപ്പോയി ചൂടേറ്റു വാടി നഗരവാസികള്‍
Wednesday, May 1, 2024 7:08 AM IST
കൊച്ചി: അമിതവൈദ്യുതി പ്രസരണം താങ്ങാനാകാതെ ഭൂമിക്കടിയിലൂടെയുള്ള വൈദ്യുത കേബിളുകള്‍ കത്തിപ്പോയതിനെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് മേഖലയില്‍ ഇന്നലെ പകല്‍ വൈദ്യുതി വിതരണം നിലച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലേകാലോടെ നിലച്ച വൈദ്യുതി ബന്ധം രാത്രിയോടെയാണ് പുനഃസ്ഥാപിക്കാനായത്.

വേനല്‍ക്കാലത്തെ അമിത വൈദ്യുതി ഉപഭോഗത്തെ തുടര്‍ന്ന് ലോഡ് കൂടി ട്രാന്‍സ്‌ഫോര്‍മറുകള്‍ ട്രിപ്പ് ആകുന്നതിന് പിന്നാലെയാണ് വൈദ്യുതി കേബിളുകള്‍ കത്തിപ്പോകുന്ന അസാധാരണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

പോള്‍ ആബ്രോ റോഡിലെ അഡ്വക്കേറ്റ് ജനറലിന്‍റെ വസതിക്കു മുന്നിലെ ട്രാന്‍സ്‌ഫോമറാണ് ഒരു ദിവസം മുഴുവന്‍ പണിമുടക്കി ജനജീവിതം ദുരിതപൂര്‍ണമാക്കിയത്. ട്രാന്‍സ്‌ഫോര്‍മറിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി മണ്ണിനടിയിലൂടെ സ്ഥാപിച്ച ഹൈടെന്‍ഷന്‍ കേബിളാണ് അമിത ലോഡിനെ തുടര്‍ന്ന് കത്തിപ്പോയത്.

ട്രാന്‍സ്‌ഫോര്‍മര്‍ ട്രിപ്പായതാകാമെന്ന ധാരണയില്‍ ഉദ്യോഗസ്ഥരെത്തിയെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് കേബിളുകള്‍ കത്തിയതാണെന്ന് കണ്ടെത്തിയത്.

ഗാന്ധിനഗറില്‍ നിന്ന് ഈ മേഖലയിലെ വിദഗ്ധരെത്തി ഒരു പകല്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്കൊടുവിലാണ് കേബിള്‍ മുറിച്ചു മാറ്റി പുതിയത് കൂട്ടിച്ചേര്‍ത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്.