തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ജനം ഭീതിയിൽ
Friday, May 10, 2024 4:39 AM IST
മൂവാറ്റുപുഴ : ജില്ലയുടെ കിഴക്കൻ മേഖലയിൽ തുടർച്ചയായി തെരുവുനായ്ക്കളുടെ ആക്രമണമുണ്ടാവുന്നതോടെ ജനം ഭീതിയിൽ. ചൂട് കാലാവസ്ഥയിൽ വെള്ളത്തിന്‍റേയും ഭക്ഷണലഭ്യതയുടേയും കുറവ് മൂലം നായ്ക്കളുടെ ശല്യം വർധിച്ചു വരികയാണ്. ഒരു മാസത്തിനിടെ നിരവധി ആളുകൾക്ക് കടിയേറ്റ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.

വളർത്ത് നായ്ക്കളുടെ കടിയേൽക്കുന്നതും ദൈനംദിന സംഭവമായി മാറി. മുതിർന്നവർക്കും, കുട്ടികൾക്കും നായയുടെ കടിയേറ്റു. വളർത്ത് നായ്ക്കൾക്കും, തെരുവ് നായ്ക്കൾക്കും വാക്സിൻ എടുക്കുന്ന നടപടികൾ കർശനമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അനിമൽ ബെർത്ത് കണ്‍ട്രോൾ സ്കീം കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ജനങ്ങളുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗസംരക്ഷണവകുപ്പും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണം. മൂവാറ്റുപുഴ നഗരത്തിലെ തെരുവുനായ്ക്കളെ പിടിക്കാനും, വാക്സിൻ എടുക്കാനും ആവശ്യമായ ടീമിനെ മൃഗസംരക്ഷണ വകുപ്പ് ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മൂവാറ്റുപുഴ കേന്ദ്രമാക്കി തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിനായി അഭയ കേന്ദ്രം ആരംഭിക്കണമെന്ന് മുൻ എംഎൽഎ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.