പെരിയാറില്‍ വീണ്ടും രാസമാലിന്യം; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
Wednesday, May 22, 2024 5:00 AM IST
കൊച്ചി: കോതാട്, ചേരാനെല്ലൂര്‍ മേഖലയിലെ പെരിയാറിന്‍റെ കൈവഴിയില്‍ രാസമാലിന്യങ്ങള്‍ വലിയ തോതില്‍ കലര്‍ന്നതോടെ പെരിയാറില്‍ വീണ്ടും മത്സ്യക്കുരുതി. തിങ്കളാഴ്ച രാത്രിയോടെ പുഴയില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം ഇരുകരയിലേയും പ്രദേശവാസികള്‍ക്ക് അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചയോടെയാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്.

ഏലൂരിലെയും എടയാറിലേയും വ്യവസായ ശാലകളില്‍ നിന്ന് പുറന്തള്ളുന്ന രാസമാലിന്യം വലിയതോതില്‍ ഒഴുകിയെത്തിയതാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് മത്സ്യകര്‍ഷകരുടെയും പ്രദേശവാസികളുടെയും ആരോപണം.

നേരത്തെയും ഇത്തരത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പെരിയാറിലെ തീരങ്ങളില്‍ സ്വകാര്യവ്യക്തികള്‍ നടത്തുന്ന കൂടുകൃഷിയിലെ മത്സ്യക്കുഞ്ഞുങ്ങളും ചത്തുപൊങ്ങിയവയിലുണ്ട്. പാതാളം ബണ്ട് മുതല്‍ പനമ്പുകാട് വരെയുള്ള ഭാഗങ്ങളില്‍ പത്തോളം കൂടുകൃഷികളാണുള്ളത്. ഇവിടെയെല്ലാമായി ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളാണ് ചത്തുപൊങ്ങിയത്.

ഡിസംബറില്‍ വിളവെടുക്കുന്നതിനായി പാതി വളര്‍ന്ന മത്സ്യക്കുഞ്ഞുങ്ങളായിരുന്നു ഇവ. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മത്സ്യകര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഇതില്‍ പലര്‍ക്കും ഇന്‍ഷ്വറന്‍സ് ഇല്ല.

മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ കൂട് കൃഷിയിടങ്ങളില്‍ സിഎംഎഫ്ആര്‍ഐയിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ചത്ത മീനുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരണകാരണം കണ്ടെത്തുന്നതിനായി ലാബില്‍ വിശദമായ പരിശോധന നടത്തും.

പുഴയിലെ മത്സ്യസമ്പത്ത് വലിയതോതില്‍ നഷ്ടപ്പെടുന്ന വിധം‍ മത്സ്യക്കുരുതി സംഭവിക്കുന്നത് അപൂര്‍വമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കടക്കെണി ഭീതിയില്‍ മത്സ്യകര്‍ഷകര്‍

കൊച്ചി: പെരിയാറില്‍ ഇന്നലെയുണ്ടായ മത്സ്യക്കുരുതിക്ക് പിന്നാലെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുകയാണ് കൂടുകൃഷി കര്‍ഷകര്‍. ഒരു വര്‍ഷത്തെ ഉറക്കമിളപ്പിനും കഷ്ടപ്പാടുകള്‍ക്കുമൊടുവില്‍ ഭേദപ്പെട്ട പ്രതിഫലം പ്രതീക്ഷിച്ച് കൃഷിയിറക്കിയ ഒരു ഡസനോളം വരുന്ന കൂടുകൃഷി കര്‍ഷകരാണ് ഏലൂരിലെ വ്യവസായ സ്ഥാപനങ്ങള്‍ കാരണക്കാരായ മത്സ്യക്കുരുതിയില്‍ നഷ്ടങ്ങളുടെ നിലയില്ലാക്കയത്തിലേക്ക് വീണത്. കടം വാങ്ങിയും ലോണെടുത്തും സംരംഭം നടത്തുന്ന ഇവരില്‍ പലര്‍ക്കും ഇന്‍ഷ്വറന്‍സില്ലാത്തും ആഘാതത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു.

നാല് മുതല്‍ 13 വരെ കൂടുകളാണ് ഓരോ കര്‍ഷകര്‍ക്കുമുള്ളത്. ഇതിന്‍റെ നിര്‍മാണത്തിനായി വേണം ലക്ഷങ്ങള്‍. ഓരോ കൂടിലും നിക്ഷേപിച്ച 1300 ഓളം മത്സ്യക്കുഞ്ഞുങ്ങള്‍ പാതി വളര്‍ച്ച പിന്നിട്ടപ്പോഴായിരുന്നു അപ്രതീക്ഷ തിരിച്ചടിയുണ്ടായത്. ലക്ഷങ്ങള്‍ മുടക്കിയാണ് ഇവയ്ക്കുള്ള തീറ്റ തയാറാക്കി നല്‍കുന്നത്. രാത്രിയും പകലെന്നുമില്ലാതെ സൂക്ഷ്മമായ പരിപാലനവും നല്‍കി.

കൃഷിയിറക്കുന്നതിന്‍റെ 15 മുതല്‍ 20 ശതമാനം വരെ നഷ്ടമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും മുഴുവന്‍ മത്സ്യങ്ങളും ചത്തുപൊങ്ങും വിധമൊരു മത്സ്യക്കുരുതി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൂടുകൃഷി സംരംഭകരായ ഗ്രാറ്റസ്-ജോസ്‌ന ദമ്പതിമാര്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ സംരംഭ സഹായ പദ്ധതിവഴി ലഭിച്ച മൂന്ന് ലക്ഷം രൂപയും ലോണുമൊക്കെ ഉപയോഗിച്ചാണ് ഇവര്‍ കൂടുകൃഷി ആരംഭിച്ചത്. ഡിസംബറില്‍ വിളവെടുക്കാനിരിക്കുകയായിരുന്നു. ഇതിനിടെ 13 ലക്ഷം രൂപ ചെലവഴിച്ചു.

പൂര്‍ണ വളര്‍ച്ചയെത്തിയിരുന്നുവെങ്കില്‍ ഇരട്ടി വില കിട്ടുമായിരുന്നു. ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ മുഴുവന്‍ പണംവും നഷ്ടമാകും. സര്‍ക്കാരിന്‍റെയോ പഞ്ചായത്തിന്‍റെയോ സഹായം ലഭിച്ചില്ലെങ്കില്‍ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.

ഇത്തരത്തില്‍ പത്തോളം കൂടുകൃഷികളാണ് പാതാളം മുതല്‍ ചേരാനെല്ലൂര്‍ വരെയുള്ള ഭാഗത്തുള്ളത്. പുഴയിലെ മത്സ്യസമ്പത്ത് പൂര്‍ണമായി ഇല്ലാതായതിനാല്‍ ചീനവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി.

പുഴയിലെ സ്വഭാവിക മത്സ്യസമ്പത്ത് കൈവരിക്കാന്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും പിടിക്കും. അതുവരെ ഏങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് മത്സ്യബന്ധ തൊഴിലാളികളും.