ആരോഗ്യ വിഭാഗം പരിശോധന: നാലാം മൈലിലെ ഹോട്ടലും മാംസ വിൽപ്പനശാലയും പൂട്ടിച്ചു
Wednesday, May 22, 2024 5:00 AM IST
ആലുവ: കീഴ്മാട് പഞ്ചായത്തിൽ വിവിധ ഇടങ്ങളിലായി 30 സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ ശുചിത്വ പരിശോധനയിൽ ഒരു മാംസ വിൽപ്പന സ്റ്റാളും ഹോട്ടലും അടച്ചുപൂട്ടി. പുകവലി മുന്നറിയിപ്പ് ബോർഡ്‌ പ്രദർശിപ്പിക്കാതെ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.

ലൈസൻസ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് മാംസ വിൽപ്പനശാല പ്രവർത്തിച്ചിരുന്നത്. നാലാംമൈലിൽ പ്രവർത്തിക്കുന്ന ഈ വിൽപ്പന ശാലയിലെ ജോലിക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.

ഗാൽവനൈസ്ഡ് അല്ലെങ്കിൽ സ്റ്റീൽ ഹുക്കുകൾ ഉപയോഗിക്കേണ്ടതിന് പകരം തുരുമ്പു പിടിച്ച ഇരുമ്പ് കൊളുത്തുകളിൽ മാംസം വില്പനയ്ക്കായി തൂക്കിയിട്ടതായും കണ്ടെത്തി. മാംസങ്ങൾ പ്രദർശിപ്പിക്കുന്നത് പൊടിപടലങ്ങൾ പറ്റാത്ത തരത്തിൽ ഗ്ലാസ് വച്ചായിരിക്കണമെന്ന നിർദേശവും ആരോഗ്യ വിഭാഗം നൽകി.

നാലാംമൈൽ എംഇഎസ് ജംഗ്ഷനിലെ ഒരു ഹോട്ടലിനും നോട്ടീസ് നൽകി. ഇവിടെ ജല പരിശോധന നടത്തിയിരുന്നില്ല. ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. രണ്ട് സ്ഥാപനങ്ങളും ആലുവ - മൂന്നാർ സ്വകാര്യ ബസ് റൂട്ടിൽ പ്രവർത്തിക്കുന്നതാണ്.

ഹോട്ടൽ -3, ടീഷോപ്പ് -2, ബേക്കറി -3, പ്രൊവിഷൻ സ്റ്റോർ -1, മീറ്റ് ഷോപ്പ് -2, വെജിറ്റബിൾ ഷോപ്പ് -1, ഓൾഡ് എജ് ഹോം -1, ബാർബർ ഷോപ്പ് -1, സ്കൂൾ -10, ഹോസ്റ്റൽ -2, കാന്‍റീൻ -3, വീട് -1 എന്നിവയിലാണ് പരിശോധന നടന്നത്. പുകവലി മുന്നറിയിപ്പ് ബോർഡ്‌ പ്രദർശിപ്പിക്കാതെ വിൽപ്പന നടത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ജൂണിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കെ.ബി. സബ്ന, എം.എം. സക്കീർ എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് കീഴ്മാട് ആരോഗ്യവിഭാഗം അറിയിച്ചു.