തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യ വിഷബാധ; ഇടച്ചിറയിലെ പാഴ്സൽ കേന്ദ്രം അടച്ചുപൂട്ടി
Wednesday, May 22, 2024 5:00 AM IST
കാക്കനാട്: തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യ വിഷബാധ. ഇടച്ചിറയിലെ ഭക്ഷണം പാഴ്സൽ കടയിൽ നിന്നു ഭക്ഷണം കഴിച്ച വാങ്ങിക്കഴിച്ച മൂന്ന് കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇടച്ചിറ ഇഎംഎസ് റോഡിൽ എൽദോസ്-മഞ്ജു ദമ്പതികളുടെ മക്കളായ പത്തുവയസുകാരി അധീന, അഞ്ചു വയസുകാരി ലൂയിത്തി, രണ്ടര വയസുകാരി അലൈഡ എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇടച്ചിറയിലെ റാഹത്ത് പാത്തിരിക്കടയിൽ നിന്ന് പൊറോട്ടയും നൈസ് പത്തിരിയും കടലക്കറിയും വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച അലൈഡക്കാണ് ആദ്യം വയറിളക്കവും ഛർദിലും അനുഭവപ്പെട്ടത്.പിന്നാലെ മറ്റു രണ്ടുപേർക്കും തുടങ്ങി. ലൂയിത്തി ചികിത്സയിലാണ്.

ഭക്ഷ്യ വിഷബാധയുണ്ടാകാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കടയിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിന് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു.

കൂടാതെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. വിൽപ്പനയ്ക്കായി വച്ചിരുന്ന അപ്പം, പൊറോട്ട, ചപ്പാത്തി, ചിക്കൻ 65, ഉൾപ്പടെയുള്ള സാധനങ്ങൾ ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു.

തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. ഇടച്ചിറയിലെ ഹർഷ ദാബ ഹോട്ടലിൽ നിന്നു പഴകിയ ചിക്കൻ, മയോണൈസ് എന്നിവ പിടിച്ചെടുത്തു. എം.എം. ബേക്കറിയിൽ നിന്നു കാലാവധി കഴിഞ്ഞ ബ്രെഡ്, ചപ്പാത്തി പായ്ക്കറ്റുകൾ പിടികൂടി. ജിനോ ബാറിൽ നിന്നു പഴകിയ ഭക്ഷണം പിടികൂടി.