ബാംബൂ കോര്‍പറേഷനിലെ പ്രതിസന്ധി പരിഹരിക്കും
Wednesday, May 22, 2024 5:00 AM IST
അങ്കമാലി: ബാംബൂ കോര്‍പ്പറേഷനിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. ജിഎസ്ടി അടയ്ക്കാത്തിന്‍റെ പേരില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു പ്രധാന പ്രശ്‌നം. ഇതു പരിഹരിക്കുന്നതിനു സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കി. ഉത്പാദത്തിലേക്ക് വീണ്ടും തിരിച്ചുവന്നെങ്കിലും പ്രതിസന്ധി അവസാനിച്ചിട്ടില്ല.

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശമ്പളം കൊടുക്കുന്നതിനു പ്രത്യേകമായി ഒരു കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധനമായി കോര്‍പറേഷന് ബജറ്റില്‍ പ്രഖ്യാപിച്ച തുക ലഭിക്കുമ്പോള്‍ തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയിലാണ് തുക നല്‍കിയിട്ടുള്ളത്.

കോര്‍പറേഷനിലെ മറ്റു വിഷയങ്ങള്‍ മാനേജ്‌മെന്‍റുമായി ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്‍റെ പരിമിതിക്കുള്ളില്‍നിന്നു ബാംബൂ കോര്‍പറേഷനിലെ പ്രതിസന്ധി പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.