ബീച്ച് കോറിഡോർ പദ്ധതി : നിർവഹണ ഏജൻസി മുങ്ങി, ഒപ്പം പദ്ധതിയും
Wednesday, May 22, 2024 5:09 AM IST
വൈപ്പിൻ: മണ്ഡലത്തിലെ ബീച്ചുകളെ കോർത്തിണക്കി ടൂറിസം ഹബ്ബാക്കി മാറ്റുന്ന ബീച്ച് കോറിഡോർ പദ്ധതി മുടങ്ങി. 2017ൽ പ്രഖ്യാപിച്ച പദ്ധതി എങ്ങുമെത്താതെ ശൈശവ ദശയിൽ തന്നെ മുരടിക്കുകയായിരുന്നു. പുതുവൈപ്പ്, എളങ്കുന്നപ്പുഴ ചാപ്പ, ഞാറക്കൽ ആറാട്ടുവഴി, നായരമ്പലം വെളിയത്ത് പറമ്പ്, എടവനക്കാട് ചാത്തങ്ങാട്, കുഴുപ്പിള്ളി, രക്ത്വേശ്വരി, ചെറായി, മുനമ്പം ബീച്ചുകളാണ് പദ്ധതിയിൻ കീഴിൽ ഉണ്ടായിരുന്നത്.

4.5 കോടിയുടെ പദ്ധതിയിൽ മേൽ പറഞ്ഞ ബീച്ചുകളുടെ അടിസ്ഥാന വികസനമാണ് ലക്ഷ്യമിട്ടിരുന്നത്. വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പദ്ധതി നടത്തിപ്പിനായി നിർവഹണ ഏജൻസിയെ ഏൽപ്പിച്ചെങ്കിലും പ്രാരംഭ നടപടികൾ മാത്രമാണ് ഇവർ ചെയ്തത്. തീരദേശ പരിപാലന നിയമത്തിന്‍റെ പേരിൽ ഇവർക്ക് മറ്റു കാര്യങ്ങൾ ചെയ്യാനാകാതെ വന്നു. ഒപ്പം ടൂറിസം വകുപ്പിന്‍റെ കെടുകാര്യസ്ഥതയും കൂടിയായപ്പോൾ ഏജൻസി പാതിവഴിയിൽ പദ്ധതി ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു.

ഇതിനു ശേഷം ഒന്നര വർഷം മുമ്പ് വിഷയം കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ചതിനെതുടർന്ന് ടൂറിസം മന്ത്രി ഇപെടുകയും പദ്ധതി നേരിടുന്ന തടസങ്ങൾ തീർക്കുന്നതിന് നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി നിലവിലെ നിർവഹണ ഏജൻസിയെ മാറ്റി പുതിയ ഏജൻസിയെ നിശ്ചയിക്കാൻ എറണാകുളം ജില്ല ഡെപ്യൂട്ടി ഡയറക്‌ടറോട് ടൂറിസം ഡയറക്‌ടർ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അന്ന് ഉറപ്പു നൽകിയതാണ്.

തീരദേശ നിയമത്തിന്‍റെ പരിധിയിൽ വരുന്ന ഘടകങ്ങളെ ഒഴിവാക്കി പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിനായി ഏജൻസിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഉടൻ യോഗം ചേരുമെന്നു മന്ത്രി ഉറപ്പുനൽകിയിട്ടും നാളിതുവരെയായി യോഗം നടന്നിട്ടില്ല. മാത്രമല്ല പദ്ധതി സംബന്ധിച്ച് ഇപ്പോൾ യാതൊരു വിവരമുമില്ല.