തൃക്കാരിയൂർ, നേര്യമംഗലം പഞ്ചായത്തുകളുടെ രൂപീകരണം ഇക്കുറിയും യാഥാർഥ്യമാകില്ല
Wednesday, May 22, 2024 5:09 AM IST
കോതമംഗലം: നിർദിഷ്ട തൃക്കാരിയൂർ, നേര്യമംഗലം പഞ്ചായത്തുകളുടെ രൂപീകരിക്കണം ഇക്കുറിയും യാഥാർഥ്യമാകാൻ സാധ്യതയില്ല. തൃക്കാരിയൂർ, നേര്യമംഗലം പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന ആവശ്യം ഉയർന്നു തുടങ്ങിയിട്ട് വർഷങ്ങളേറെയായതാണ്. ആവശ്യം യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് നിലവിലെ സൂചന.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനത്തിന് സർക്കാർ തീരുമാനമെടുക്കുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനുള്ള തീരുമാനം ഇപ്പോഴുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്പായി പുതിയ പഞ്ചായത്തുകളുടെ രൂപീകരണമുണ്ടാകില്ല.

സ്വാഭാവികമായും തൃക്കാരിയൂർ, നേര്യമംഗലം പഞ്ചായത്തുകളും തൽക്കാലം രൂപീകരിക്കപ്പെടില്ല. സാന്പത്തിക പ്രതിസന്ധിയാണ് സർക്കാരിന്‍റെ നിലപാടിന് കാരണം. 2015 ലെ തെരഞ്ഞെടുപ്പിന് മുന്പായി പഞ്ചായത്ത് രൂപീകരണത്തിന്‍റെ നടപടികൾ അവസാന ഘട്ടത്തിലെത്തിയതാണ്. അതിർത്തി നിർണയം ഉൾപ്പടെയുള്ള തർക്കങ്ങളും കോടതി ഇടപെടലും മൂലം നടപടികൾ നിറുത്തിവക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്പ് കോവിഡ് പശ്ചാത്തലത്തിൽ നടപടികൾ തുടങ്ങിയതുമില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുന്പ് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു.

ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സമിതിയേയും നിയോഗിച്ചിരുന്നു. എന്നാൽ വാർഡുകളുടെ എണ്ണംകൂട്ടി തൽക്കാലം ചർച്ചകളും നടപടികളും അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് അറിവ്. നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് തൃക്കാരിയൂർ പഞ്ചായത്ത് രൂപീകരിക്കാൻ ആലോചനയുണ്ടായിരുന്നത്.

കവളങ്ങാട്, കുട്ടന്പുഴ, അടിമാലി എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങളാണ് നേര്യമംഗലം പഞ്ചായത്തിൽ ഉൾപ്പെടേണ്ടിയിരുന്നത്. ജനസാന്ദ്രതയും വിസ്തൃതിയും കണക്കിലെടുത്താണ് നിലവിലെ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിന് ഭരണതലത്തിൽ ആലോചന തുടങ്ങിയത്.