തുണിക്കടയിൽനിന്ന് ഉടുന്പിനെ പിടികൂടി
Wednesday, May 22, 2024 5:09 AM IST
കൂത്താട്ടുകുളം: തുണിക്കടയിലെത്തിയ ഉടുന്പിനെ പിടികൂടി. മണിമലക്കുന്ന് കോളജിന് സമീപം പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ സ്ഥാപനത്തിനുള്ളിൽനിന്നു ഇന്നലെ രാവിലെയാണ് ഉടുന്പിനെ പിടികൂടിയത്. വ്യാപാര സ്ഥാപനത്തിനുള്ളിൽ ഉടുന്പിനെ കണ്ടതിനെ തുടർന്ന് കടയുടമ കോതമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ലൈസൻസ്ഡ് ക്യാച്ചർ സെബി തോമസ് സ്ഥാപനത്തിലെത്തുകയും ഏറെ നേരത്തെ പരിശോധനയ്ക്കുശേഷം തുണികൾ അടുക്കി വച്ചിരിക്കുന്ന തട്ടുകൾക്ക് മുകളിൽനിന്ന് ഉടുന്പിനെ പിടികൂടുകയുമായിരുന്നു.

ഒരാഴ്ച മുന്പ് തുണിക്കടയ്ക്കുള്ളിൽ ഉടുന്പിനെ കണ്ടതായി കടയിലെ ജീവനക്കാരി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കടയിലെ തുണിത്തരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടയ്ക്കുള്ളിൽ ഉടുന്പ് ഉള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ ഏറെ ദിവസമായി ഒളിച്ചിരുന്ന ഉടുന്പിനെ പിടികൂടിയ ആശ്വാസത്തിലാണ് കടയുടമ .