കുരിയച്ചിറയിലെ മാലിന്യസംസ്കരണം; 1.4 കോടിയുടെ യന്ത്രം എത്തും
Friday, May 17, 2024 1:29 AM IST
തൃശൂർ: കുരിയച്ചിറ മാലിന്യ പ്ലാന്‍റിനെതിരായ നാട്ടുകാരുടെ സമരം തുടരുന്നതിനിടെ, കോർപറേഷനിലെ ജൈവവസ്തുക്കൾ സംസ്കരിക്കാൻ 1.40 കോടിയുടെ യന്ത്രം എത്തും. സംസ്കരിച്ച മാലിന്യം പൊടിയാക്കി പുറത്തെത്തിക്കാൻ സൗകര്യമുള്ള മെഷീൻ മുംബൈയിൽനിന്നു 15ന് എത്തുമെന്നാണ് അറിയിച്ചതെങ്കിലും ഇതുവരെ വന്നിട്ടില്ല.

മുംബൈയിൽനിന്നുള്ള മലയാളി താത്പര്യപത്രം ക്ഷണിച്ചതിനെതുടർന്നു കോർപറേഷൻ മേയറുടെയും എൻജിനീയർമാരുടെയും നേതൃത്വത്തിൽ യന്ത്രത്തിന്‍റെ പ്രവർത്തനം നേരിട്ടുകണ്ടു വിലയിരുത്തിയാണു വാങ്ങാൻ തീരുമാനമായത്. ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന പ്ലാന്‍റിന്‍റെ പ്രവർത്തനം തൃപ്തികരമാണെന്നും കുരിയച്ചിറയിൽ സ്ഥാപിച്ചുവിജയിച്ചാൽ ശക്തനിൽ അടക്കം സ്ഥാപിക്കാൻ രണ്ടെണ്ണംകൂടി വാങ്ങുമെന്നും ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ പറഞ്ഞു.

എന്നാൽ, അടിയന്തര മാലിന്യസംസ്കരണത്തിന്‍റെ പേരിൽ ടെൻഡർ വിളിക്കാതെയാണു മെഷീൻ വാങ്ങുന്നതെന്ന് ആക്‌ഷൻ കൗണ്‍സിൽ ഫോർ ക്ലീൻ കുരിയച്ചിറയുടെ പ്രവർത്തകർ ആരോപിച്ചു. പ്ലാന്‍റിനെതിരെ ഇവർ തുടർച്ചയായ മൂന്നാംദിവസത്തിലും സമരത്തിലാണ്. സമരം പ്രഖ്യാപിച്ചതിനുപിന്നാലെ കുഴിച്ചുമൂടാൻ ശ്രമിച്ച മാലിന്യം നീക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇത് എവിടേക്കാണു കൊണ്ടുപോകുന്നതെന്നു വ്യക്തമല്ല. പ്ലാന്‍റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചു നാട്ടുകാർ ഉൾപ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റിയെ അറിയിക്കുന്നില്ലെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. മോണിറ്ററിംഗ് കമ്മിറ്റി കൂടിയിട്ട് ഒരുവർഷത്തോളമായി. മാലിന്യം കുഴിച്ചുമൂടുന്നതടക്കമുള്ള നടപടികൾ തടഞ്ഞതിനുശേഷം പ്ലാന്‍റിലേക്കു കടക്കാനും അനുവദിച്ചിട്ടില്ല.

കുരിയച്ചിറയ്ക്കു പുറമേ, ശക്തനിലും കോലോത്തുംപാടത്തും മാലിന്യ സംസ്കരണ കേന്ദ്രങ്ങളുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. നിലവിൽ 27 ഡിവിഷനുകളിലെ മാലിന്യം കുരിയച്ചിറയിലാണ് തള്ളുന്നത്. പുതിയ മെഷീൻ മേടിച്ചാലും കേടുവന്നാൽ പരിഹരിക്കാനുള്ള സംവിധാനങ്ങളില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി നിലച്ചാൽ മാലിന്യസംസ്കരണം നിലയ്ക്കും. ഇതിനു പരിഹാരമായി ജനറേറ്റർ വാങ്ങണമെന്ന ആവശ്യം ഒന്നരവർഷമായി നടപ്പാക്കിയിട്ടില്ല.