തൂതപ്പുഴയിലേക്കു വെള്ളം ഒഴുക്കിവിടുന്നതിന്‍റെ അളവു കൂട്ടി
Saturday, May 4, 2024 1:56 AM IST
കല്ലടിക്കോട്: ഒറ്റപ്പാലം, പട്ടാമ്പി പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനായി കാഞ്ഞിരപ്പുഴ ഡാമിൽനിന്നും തൂതപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന്‍റെ അളവ് വർധിപ്പിച്ചു. റിവർ സ്ലൂയിസ് 40 സെൻറീമീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്.

പരതൂർ, തിരുവേഗപ്പുറ, കൊപ്പം, വിളയൂർ എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണത്തിനു വേണ്ടിയാണ് ഡാമിൽനിന്നും വെള്ളം തുറന്നത്. ജല അഥോറിറ്റി പിഎച്ച് ഡിവിഷൻ ഷൊർണൂർ എക്സിക്യൂട്ടിവ് എൻജിനീയറുടെ ആവശ്യപ്രകാരമാണ് നടപടി. വേനൽ രൂക്ഷമായതോടെ തൂതപ്പുഴയിൽ ജലലഭ്യത കുറഞ്ഞിരുന്നു.

പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പ്രദേശത്ത് ചെക്ക്ഡാമുകൾ നിറഞ്ഞതിനുശേഷം മാത്രമേ ഡാമിൽനിന്നുള്ള ജലവിതരണം നിർത്തുകയുള്ളൂ.

എന്നാൽ ചെക്ക്ഡാമുകൾ എപ്പോൾ നിറയുമെന്നോ എത്ര ദിവസം വെള്ളം വിടേണ്ടി വരുമെന്നോ ജലസേചന വകുപ്പിനും വ്യക്തതയില്ല.

പുഴയിലെ പുല്ലും കുറ്റിക്കാടുകളും മറ്റു തടസങ്ങളും കാരണം നീരൊഴുക്ക് മന്ദഗതിയിലാണ്. നിലവിൽ ജല അഥോറിറ്റിയുടെ ആവശ്യപ്രകാരം കുടിവെള്ളത്തിനു മാത്രമായാണ് ഡാമിൽ വെള്ളം സംഭരിച്ചിട്ടുള്ളത്. ഇതിനായി ഈ മാസം ഇടതു- വലതുകര കനാലുകൾ വഴിയുള്ള ജലവിതരണം നിർത്തിവച്ചിരുന്നു. ഇതു കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

നിരവധി പച്ചക്കറിത്തോട്ടങ്ങൾ ഉണക്ക ഭീഷണിയിലാണ്. വേനൽമഴയില്ലാത്തതും വിനയായി. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിൽ 82.75 മീറ്റർ ആണ് ജലനിരപ്പ്.